ഏവരെയും ഞെട്ടിച്ച ഒരു വിയോഗ വാർത്തയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെത്. നിരവധി പേര്‍ ആണ് തങ്ങളുടെ പ്രിയ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറി ശാഖയുടെ ഉദ്ഘാടനത്തിനായിട്ട് 2012 ഒക്ടോബറില്‍ ആയിരുന്നു മറഡോണ കണ്ണൂരില്‍ എത്തപ്പെട്ടത്. അന്ന് പരിപാടിക്ക് അവതാരകയായി എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും മോഡലുമായ രഞ്ജിനി ഹരിദാസ്. ആയിരുന്നു. അന്ന് രഞ്ജിനിക്ക് ഒപ്പമുള്ള മറഡോണയുടെ ഡാന്‍സും ഏറെ ശ്രദ്ധേ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഇപ്പോള്‍ മറഡോണയ്ക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതിഹാസം തന്റെ ആരാധകരെ കാണാന്‍ കണ്ണൂരെത്തിയപ്പോള്‍ ആ പരിപാടി അവതരിപ്പിക്കുക എന്ന അംഗീകാരം എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ അവതരിപ്പിച്ച പരിപാടികളില്‍ ഏറ്റവും രസകരവും ഊര്‍ജ്ജസ്വലമായതും എന്നതുകൊണ്ട് തന്നെ ആ ദിവസം എന്നും എന്റെ ഹൃദയത്തില്‍ അടയാളപ്പെടുത്തും. ഫുട്‌ബോള്‍ താരത്തിന്റെ ഊര്‍ജവും ആവേശവും എക്കാലത്തേയും ഏറ്റവും വലിയ ഫുട്‌ബോള്‍ താരത്തോടുള്ള ആളുകളുടെ കറകളഞ്ഞ സ്‌നേഹവും തന്നെയായിരിക്കും എല്ലാവരുടേയും മനസില്‍ തങ്ങി നില്‍ക്കുക.
അദ്ദേഹം പോയി എന്നറിഞ്ഞപ്പോള്‍.. എന്റെ മനസ് തീര്‍ത്തും ഉന്മാദം നിറഞ്ഞ ആ ദിവസത്തിലേക്ക് തിരിച്ചുപോയി. പരിപാടി അവതരിപ്പിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും, അദ്ദേഹം എന്നെ ചുംബിച്ചതും.. ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളില്‍ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോള്‍. അദ്ദേഹം ഇല്ലെന്ന അറിവ് ലോകത്തിനേറ്റ പ്രഹരമാണ്. ഒരു വലിയ നഷ്ടം എന്നുമാണ് രഞ്ജിനി കുറിച്ചിരിക്കുന്നത്.