മലയാളത്തിന്റെ പ്രിയ വന്നമ്പാടിക്ക് അൻപത്തിയേഴാം പിറന്നാൾ. കാല്‍ലക്ഷത്തില്‍ അധികം പാട്ടുകളുമായി നാല് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തിനിടയില്‍ നേടിയെടുത്ത ആരാധകരും ഏറെയാണ്. എന്നാൽ ഇപ്പോൾ ഗായികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നടന് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ചിത്രയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നിരിക്കുന്നത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്.
നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങൾ ആലപിക്കുന്ന ചിത്രയുടെ ജനനം ഒരു സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളായിട്ടാണ് ചിത്രയുടെ ജനനം.മലയാള സിനിമയിൽ ആദ്യമായി പാടാൻ ചിത്രയ്ക്ക് ഒരു അവസരം നൽകിയിരുന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. അട്ടഹാസമെന്ന ചിത്രത്തിൽ എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ പത്മരാജൻ സംവിധാനം നിർവഹിച്ച നവംബറിന്റെ നഷ്ടം എന്ന സിനിമയിൽ "ചെല്ലം ചെല്ലം" എന്ന ഗാനം ആലപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗാനമാലപിച്ച് ഒരു വര്‍ഷം പിന്നിട്ട ശേഷമായിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയിരുന്നത്. എന്നാൽ പിൽക്കാലത്ത് യേശുദാസിനൊപ്പം നടത്തിയ ആദ്യ കാല സംഗീത പരിപാടികൾ ചിത്രയുടെ സംഗീത ജീവിതത്തിലെ വളർച്ചക്ക് ഏറെ ഗുണകരമായി മാറുകയും ചെയ്തിരുന്നു.
തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടുകയും ചെയ്തിട്ടുണ്ട്.