Latest News

രണ്ടു കോടിരൂപ ആവശ്യപ്പെട്ട് ദ എലിഫന്റ് വിസ്പറേഴ്സി'ന്റെ സംവിധായിക്ക് വക്കീല്‍ നോട്ടീസയച്ചത് തങ്ങളുടെ അറിവോടെയല്ല;ഓസ്‌കര്‍ നേടിയതിന് ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും കടം വാങ്ങിയ ഒരു ലക്ഷം രൂപയും തന്നിട്ടില്ലെന്നുമുള്ള ആരോപണങ്ങള്‍ പിന്‍വലിച്ച് ബൊമ്മനും ബെല്ലിയും

Malayalilife
രണ്ടു കോടിരൂപ ആവശ്യപ്പെട്ട് ദ എലിഫന്റ് വിസ്പറേഴ്സി'ന്റെ സംവിധായിക്ക് വക്കീല്‍ നോട്ടീസയച്ചത് തങ്ങളുടെ അറിവോടെയല്ല;ഓസ്‌കര്‍ നേടിയതിന് ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും കടം വാങ്ങിയ ഒരു ലക്ഷം രൂപയും തന്നിട്ടില്ലെന്നുമുള്ള ആരോപണങ്ങള്‍ പിന്‍വലിച്ച് ബൊമ്മനും ബെല്ലിയും

സ്‌കര്‍ പുരസ്‌കാരം ലഭിച്ച ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ചിത്രത്തിന്റെ സംവിധായികയ്ക്കും നിര്‍മാതാക്കള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ഈ ചിത്രത്തിലൂടെ പ്രശസ്തരായ ദമ്പതിമാരായ ബൊമ്മനും ബെല്ലിയും രംഗത്തെത്തിയിരുന്നു.തങ്ങളെ സിനിമയുടെ നിര്‍മാതാക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്യുക ആയിരുന്നെന്ന് അവര്‍ പറഞ്ഞു. ദി എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാര്‍തികി ഗോണ്‍സാല്‍വസ്, നിര്‍മാതാക്കളായ സിഖ്യ എന്റര്‍ടെയിന്‍ മെന്റ്‌സ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ബൊമ്മനും ബെല്ലിയും ഉന്നയിച്ചത്.

എന്നാലിപ്പോള്‍ ഈ ആരോപണങ്ങള്‍ ബൊമ്മനും ബെല്ലിയും പിന്‍വലിച്ചു. രണ്ടു കോടിരൂപ ആവശ്യപ്പെട്ട് സംവിധായിക കാര്‍ത്തികി ഗൊണ്‍സാല്‍വസിന് വക്കീല്‍ നോട്ടീസയച്ചത് തങ്ങളുടെ അറിവോടുകൂടിയല്ലെന്നും അവര്‍ വിശദീകരിച്ചു.


തമിഴ്നാട്ടിലെ മുതുമല തെപ്പക്കാട് ആനവളര്‍ത്തല്‍കേന്ദ്രത്തില്‍ അനാഥരായ ആനക്കുട്ടികളെ പരിപാലിക്കുന്ന ബൊമ്മനും ഭാര്യ ബെല്ലിയും 'എലഫെന്റ് വിസ്പറേഴ്സ്' എന്ന ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായവരാണ്.
ഡോക്യുമെന്ററി ചിത്രീകരിക്കുമ്പോള്‍ പണം നല്‍കി സഹായിച്ചിരുന്നു. എന്നാല്‍ ഓസ്‌കര്‍ നേടിയതിന് ശേഷം അവര്‍ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ബൊമ്മനും ബെല്ലിയും ആരോപിച്ചത്.

ഡോക്യുമെന്ററിയില്‍ ഒരു വിവാഹ രംഗത്തിന്റെ ചിത്രീകരണത്തിനിടെ പണമില്ലാതെ ബുദ്ധിമുട്ടിയ സംവിധായിക കാര്‍ത്തികിയെയും നിര്‍മാതാക്കാളായ സിഖ്യ എന്റര്‍ടെയിന്‍മന്റിനെയും സഹായിച്ചു. ഒരു ദിവസം കൊണ്ട് വിവാഹ രംഗം ചിത്രീകരിക്കണമെന്ന് കാര്‍ത്തികി പറഞ്ഞു.

എന്നാല്‍ അതിനുള്ള പണം ഇല്ലായിരുന്നു. ബെല്ലിയുടെ കൊച്ചുമകളുടെ വിദ്യാഭ്യാസത്തിനായി മാറ്റി വെച്ച ഒരു ലക്ഷം രൂപ അവര്‍ക്ക് നല്‍കി. പണം തിരികെ നല്‍കുമന്ന് ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ തിരിച്ചു തന്നിട്ടില്ല. ഞങ്ങള്‍ അവളെ വിളിക്കുമ്പോഴെല്ലാം തിരക്കിലാണെന്ന് പറയുന്നു.

ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല. ഡോക്യുമെന്ററിയുടെ വിജയത്തിന് ശേഷം ഇവര്‍ മോശമായാണ് പെരുമാറിയത്. ഞങ്ങളുടെ ആദിവാസി ഐഡന്റിറ്റി അവരുടെ ഓസ്‌കര്‍ നേട്ടത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. വിജയാഘോഷ സമയത്ത് ഓസ്‌കര്‍ പ്രതിമയില്‍ തൊടാനോ പിടിക്കാനോ അവര്‍ അനുവദിച്ചിരുന്നില്ല.

ഈ ഡോക്യുമെന്ററിക്ക് ശേഷം ഞങ്ങളുടെ സമാധാനം നഷ്ടപ്പെട്ടു. മുംബൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിയ ശേഷം നീലഗിരിയിലെ വീട്ടിലേക്ക് പോകാനുള്ള പണമില്ലായിരുന്നു. അവരോട് ചോദിച്ചപ്പോള്‍ കൈയില്‍ പണമില്ല എന്നാണ് മറുപടി കിട്ടിയത്.

തരാനുള്ള പണമെല്ലാം തന്നെന്നാണ് കാര്‍ത്തികി പറഞ്ഞത്. എന്നാല്‍ ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 60 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ബൊമ്മനും ബെല്ലിയും പറയുന്നത്. ഈ ആരോപണങ്ങളോട് സംവിധായികയോ നിര്‍മ്മാതാക്കളോ പ്രതികരിച്ചിട്ടില്ല.

ജൂണ്‍ 24-ന് തയ്യാറാക്കിയ നോട്ടീസിന്റെ വിവരം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ഇതു വാര്‍ത്തയായതോടെ, ബൊമ്മന്‍ നിഷേധവുമായെത്തി.
കാര്‍ത്തികിയും സിനിമയുടെ നിര്‍മാതാക്കളും തങ്ങളുമായി സംസാരിച്ചതായും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വ്യക്തമാക്കിയതായും രണ്ടുകോടിരൂപ ആവശ്യപ്പെട്ട് നോട്ടീസയച്ചത് ആരാണെന്നറിയില്ലെന്നും ബൊമ്മന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോകേണ്ടെന്ന് ഇവര്‍ക്ക് ഉപദേശം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്...


 

bomman and bellie against

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES