Latest News

ക്ഷമാപണമല്ല, ഒരു വിശദീകരണമാണ് മിക്ക ആളുകളും വളരെ മാന്യമായി തന്നെ ചോദിക്കുന്നത്; പെണ്‍ക്കുട്ടിയുടെ ചോദ്യത്തിന് മറുപടിയുമായി നടി അഹാന കൃഷ്ണ

Malayalilife
ക്ഷമാപണമല്ല, ഒരു വിശദീകരണമാണ് മിക്ക ആളുകളും വളരെ മാന്യമായി തന്നെ ചോദിക്കുന്നത്; പെണ്‍ക്കുട്ടിയുടെ ചോദ്യത്തിന് മറുപടിയുമായി നടി അഹാന കൃഷ്ണ

ടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനകൃഷ്ണന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ചര്‍ച്ചകളില്‍ നിറഞ്ഞുന്നത്.പിന്നാലെ സൈബര്‍ ബുളളീസിനായുളള താരത്തിന്റെ പ്രണയലേഖനവും ഏറെ വൈറലായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണും സ്വര്‍ണ കള്ളക്കടത്ത് കേസും ബന്ധപ്പെടുത്തി അഹാന സമൂഹമാധ്യമത്തില്‍ പങ്കുവച്ച 'സ്റ്റോറി'യാണ് വിവാദമായത്.  ഇതേ തുടര്‍ന്ന് അഹാനയ്‌ക്കെതിരെ വലിയ രീതിയില്‍ ഉള്ള സൈബര്‍ ആക്രണവും നടന്നു. ഈ വിഷയത്തില്‍ അഹാന നേരിട്ട് ഇത് വരെ പ്രതികരിച്ചിരുന്നില്ല.  എന്നാല്‍ തനിക്കു നേരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ യുട്യൂബ് വിഡിയോ റിലീസ് ചെയ്യുകയും അത് വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ ചെയ്ത തെറ്റില്‍ അഹാന വിശദീകരണം നല്‍കണമെന്നും ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. ഇപ്പോള്‍ ആ വിഷം ചൂണ്ടിക്കാട്ടി തന്റെ ഇന്‍സ്റ്റാ ഗ്രാം പോസ്റ്റില്‍ കമന്റ് ചെയ്ത ഒരു പെണ്‍കുട്ടിക്ക് മറുപടി നല്‍കിയിരിക്കയാണ് താരം. 

മിസ് അഹാന കൃഷ്ണ, നിങ്ങളുടെ പേജില്‍ വന്ന തെറ്റിദ്ധാരണാജനകമായ ഒരു സ്റ്റോറിയെക്കുറിച്ചുള്ള വിശദീകരണം വേണം എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവശ്യം ഉയരുന്നു. ക്ഷമാപണമല്ല, ഒരു വിശദീകരണമാണ് മിക്ക ആളുകളും വളരെ മാന്യമായി തന്നെ ചോദിക്കുന്നത്. അതിനാല്‍ തന്നെ, നിങ്ങളുടെ ആ നടപടിക്ക് ജനങ്ങളോട് വിശദീകരണം നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണ്. കാരണം ഇത് പൊതുജീവിതത്തെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുന്ന ഒന്നാണ്. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന അവഗണിക്കുന്നത് ശരിയായ മാര്‍ഗ്ഗമല്ല. നിങ്ങളും നിങ്ങള്‍ പങ്കു വച്ച ഈ വിഡിയോയിലെ സ്ത്രീകളും കടന്ന പോയ സൈബര്‍ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. നിങ്ങളുടെ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.'ഇതായിരുന്നു അഹാനയുടെ പേജില്‍ വന്ന കമന്റ്.

ഈ കമന്റിന് അഹാന നല്‍കിയ മറുപടി ഇങ്ങനെ:

'ഹായ് പെണ്‍കുട്ടീ, ഞാന്‍ പറഞ്ഞ യഥാര്‍ഥ കാര്യത്തിനല്ല നിര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷം ആളുകളും വിശദീകരണം ചോദിക്കുന്നത്. മറിച്ച് എന്റെ വാക്കുകള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ വളച്ചൊടിച്ച്, അതാണ് ഞാന്‍ പറഞ്ഞത് എന്ന് പ്രചരിപ്പിച്ചതിനാണ്. കൊറോണ അല്ലെങ്കില്‍ കോവിഡ് എന്നീ പദങ്ങള്‍ പോലും ഞാന്‍ പറഞ്ഞിട്ടില്ല. ലോക്ഡൗണിന്റെ ആവശ്യമില്ലെന്നും ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ കുറിച്ച, 18 വാക്കുകള്‍ മാത്രമുള്ള എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രണ്ട് വ്യത്യസ്തമായ ചിന്തകള്‍ മാത്രമാണ് പങ്കു വച്ചത്.

അത് സംഭവിക്കുമ്പോള്‍ ഞാന്‍ വീട്ടില്‍ പോലും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലായിരുന്നു. അന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് എനിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു. രാവിലെ വരെ കാത്തിരുന്നാല്‍ എനിക്ക് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കുമായിരുന്നില്ല. അടുത്ത ദിവസം എന്റെ മനസില്‍ തോന്നിയ രണ്ട് ചിന്തകള്‍ ഞാന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കു വയ്ക്കുകയും, പിന്നീട് നിങ്ങള്‍ക്കറിയാവുന്നതു പോലെ 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അത് ഡിലീറ്റാകുകയും ചെയ്തു.എന്റെ ആ സ്റ്റോറിയില്‍ ഒരു പ്രസ്താവനയോ നിഗമനമോ ഇല്ല. അതില്‍ നിന്ന് പിന്നീട് ഉണ്ടായതെല്ലാം ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ച് എഴുതിയ പോസ്റ്റിന്റെ ഫലമാണ്. എന്തിനാണ് അയാള്‍ അത് ചെയ്തത് എന്നെനിക്ക് അറിയില്ല. ആ വളച്ചൊടിച്ച പ്രസ്താവനയുടെ വിശദീകരണമാണ് ആളുകള്‍ എന്നോട് ചോദിക്കുന്നത്. ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്നു പറയാന്‍ എനിക്ക് എങ്ങനെ കഴിയും. അങ്ങനെ ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല. 

ഞാനങ്ങനെ പറഞ്ഞു എന്ന രീതിയില്‍ നിങ്ങളെപ്പോലെ വിശ്വസ്തരായ ആളുകള്‍ മുന്‍വിധിയോടെ സമീപിച്ചത് നിര്‍ഭാഗ്യകരമാണ്. കൊറോണ മഹാമാരി പൂര്‍ണമായും മാറുന്നതുവരെ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍പെടുന്ന ആളാണ് ഞാന്‍. രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് ഈ വിശദീകരണം തന്നത്. ഒന്ന്, നിങ്ങളുടെ കമന്റില്‍ ഒരുപാട് മര്യാദ ഉണ്ട്. കാരണം അത് മറ്റുള്ളവരില്‍ ഇപ്പോള്‍ കാണുന്നില്ല. രണ്ട്, ഒരു പരിധി കഴിയുമ്പോള്‍ നമുക്ക് ഇത് വേദനയുണ്ടാക്കും.'അഹാന വ്യക്തമാക്കി.

ahana-krishna-comment

ahaana krishnan replies to a comment on her post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES