Latest News

കുട്ടിക്കാലവും കൗമാരവും ചിലവഴിച്ചത് നിന്നു തിരിയാന്‍ ഇടമില്ലാത്ത  അഹമ്മദാബാദിലെ ഒറ്റ മുറി വീട്ടില്‍; ക്രിക്കറ്റ് കളിച്ചും മോഡലിങ് ചെയ്തും ബൈക്കില്‍ കറങ്ങിയും നടന്ന ഉണ്ണിയുടെ കഥകള്‍ പങ്ക് വച്ച് ഉറ്റ സുഹൃത്തുക്കളും അയല്‍വാസികളും; ഉണ്ണി മുകുന്ദന്റെ ബാല്യകാല വിശേഷങ്ങള്‍ കാണാം

Malayalilife
കുട്ടിക്കാലവും കൗമാരവും ചിലവഴിച്ചത് നിന്നു തിരിയാന്‍ ഇടമില്ലാത്ത  അഹമ്മദാബാദിലെ ഒറ്റ മുറി വീട്ടില്‍; ക്രിക്കറ്റ് കളിച്ചും മോഡലിങ് ചെയ്തും ബൈക്കില്‍ കറങ്ങിയും നടന്ന ഉണ്ണിയുടെ കഥകള്‍ പങ്ക് വച്ച് ഉറ്റ സുഹൃത്തുക്കളും അയല്‍വാസികളും; ഉണ്ണി മുകുന്ദന്റെ ബാല്യകാല വിശേഷങ്ങള്‍ കാണാം

ലയാളത്തിന്റെ യുവനിരയിലെ ശ്രദ്ധേയമായ താരങ്ങളിലൊരാളാണ് ഉണ്ണി മുകുന്ദന്‍. സിനിമാ പാരമ്പര്യവും അവകാശപ്പെടാനില്ലാതെ തന്റെതായ പ പരിശ്രമവും കഠിനാധ്വാനവും കൊണ്ട് സിനിമാ ലോകത്ത് തന്റെതായ ഇരിപ്പടം നേടിയെടുത്തിയ താരമെന്ന പ്രത്യേകതയും ഉണ്ണിക്കൊണ്ട്.

ലോഹിതദാസായിരുന്നു ഉണ്ണിയുടെ ഗുരുനാഥന്‍. ലോഹിതദാസിന്റെ സിനിമയിലൂടെയുള്ള തുടക്കം പ്രതീക്ഷിച്ചിരുന്നെങ്കിലും കാമറക്കു മുന്നിലേക്ക്  തമിഴ് സിനിമയിലൂടെയായിരുന്നു.ക്ക്. പിന്നീട്  മമ്മൂട്ടിയെ നായകനാക്കി ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കി.എന്നാല്‍ ഉണ്ണി മുകുന്ദനെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയത് മല്ലു സിംഗ് എന്ന വൈശാഖ് ചിത്രത്തിലൂടെയാണ്.

ഉണ്ണിയുടെ വളര്‍ച്ചയ്‌ക്കൊപ്പം വിവാദങ്ങളും താരത്തെ പിന്തുടര്‍ന്നിരുന്നു.പീഡനക്കേസ് മുതല്‍ ഇഡി കേസ് വരെ ഉണ്ണി മുകുന്ദന്റെ പേരിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവിലായി ഉണ്ണിയുടെ രാഷ്ട്രീയ പ്രവേശനം വരെ വാര്‍ത്തകളില്‍ നിറയുകയാണ്. ഇതിനിടെയാണ് നടന്‍ കുട്ടിക്കാലം ചിലവഴിച്ച അഹമ്മദാബാദിലെ വീടും സ്‌കൂളും കുട്ടിക്കാലത്തെ സുഹൃത്തുക്കളുടെ വിശേഷങ്ങളും പുറത്ത് വരുന്നത്.തൃശ്ശൂരില്‍ ജനിച്ച്, ഗുജറാത്തില്‍ പഠിച്ചു വളര്‍ന്ന മലയാളി പയ്യന്‍ ട്രെയിന്‍ കയറി ജന്മ നാട്ടിലേക്ക് തിരികെ എത്തിയത് വെള്ളിത്തിരയിലെ കാഴ്ചകളെ സൃഷ്ടിക്കുന്നതിനായിരുന്നുവെന്ന് ഉറപ്പിച്ച് പറയുകയാണ് ഉണ്ണിയുടെ കളിക്കൂട്ടുകാര്‍.

മറുനാടന്‍ മലയാളി പുറത്ത് വിട്ട വീഡിയോയിലാണ് നടന്‍ വളര്‍ന്ന വീടും പരിസരങ്ങളും അയല്‍വാസികളും, നായര്‍ സമാജ പ്രവര്‍ത്തകരും സഹപാഠികളുമൊക്കെ ഉണ്ണിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്ക് വച്ചത്. അഹമ്മദബാദ് നഗരത്തിലെ മണിനഗര്‍ എന്ന പ്രദേശത്തെ ധീരന്‍ ഹൗസിംഗ് കോളനിയിലെ ചെറിയ വീട്ടിലാണ് ഉണ്ണി തന്റെ ചെറുപ്പകാലം ചിലവഴിച്ചത്.

നഗരത്തിലെ ടിപ്പിക്കല്‍ ഹൗസിംഗ് കോളനിയിലെ ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിച്ചു കൊടുത്തിരിക്കുന്ന പഴമ നിറഞ്ഞ വീടുകളിലൊന്നിലാണ് ഉണ്ണിയുടെ ചെറുപ്പകാലം .ഇടുങ്ങിയ വഴികളും ഇടനാഴികളും ഒക്കെയായി അടുക്കിയടുക്കി യിരിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ളിലെ ഒരു ചെറിയ വീട്ടിലാണ് ഉണ്ണിയും കഴിഞ്ഞത്.നിന്നു തിരിയാന്‍ ഇടമില്ലാത്ത ബാത്‌റൂമടക്കം വളരെ ചെറിയ വീടും പരിസരങ്ങളുമാണ് വീഡിയോയില്‍ വ്യക്തമാകുന്നത്.

ഒരു ചെറിയ ഇടനാഴി കേറിവേണം ഈ വീടിനുള്ളിലെത്താന്‍. നല്ല ഉയരമുള്ള ഒരാള്‍ പോയാല്‍ തല മുകളില്‍ മുട്ടും എന്നുറപ്പ്. നിവര്‍ന്നു നിന്ന് കുളിച്ചാല്‍ കുളിമുറിയുടെ മേല്‍ക്കൂരയില്‍ തല മുട്ടും എന്ന അവസ്ഥ. ഒട്ടേറെ ഫ്‌ലാറ്റുകള്‍ ചേര്‍ന്ന ഭവന സമുച്ചയത്തിലാണ് നടന്‍ കൗമാരകാലം ചിലവിട്ടു വളര്‍ന്നതെന്ന് ആരാധകരെയും ആശ്ചര്യപ്പെടുത്തുകയാണ്.ഉണ്ണി വളര്‍ന്ന ആ വീട് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാലും തൊട്ടടുത്തുള്ള ഫ്ളാറ്റുകളില്‍ ഉള്ളവര്‍ ഉണ്ണിയുടെ ചെറുപ്പകാലം കണ്ടവരാണ്.ഇപ്പോഴും ഉണ്ണിയുടെ കുടുംബവുമായി സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരുമാണ്. 

ഉണ്ണിയുടെ പിതാവ് മടത്തിപ്പറമ്പില്‍ മുകുന്ദന് ഗുജറാത്തിലായിരുന്നു ജോലി. ഇവിടുത്തെ പ്രഗതി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ഉണ്ണി പ്രാഥമിക വിദ്യാഭ്യാസം നേടിയത്.  ഇപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും നമ്പര്‍ നയന്‍ ബജറ്റ് സ്‌കൂള്‍ ആയി പ്രഗതി സ്‌കൂള്‍ മാറികഴിഞ്ഞു.ഉണ്ണിയുടെ ചെറുപ്പകാലത്ത് ഈ സ്‌കൂളില്‍ സഹപാഠിയായിരുന്ന മനോജ് ഭട്ടാചാര്യയും ഉണ്ണിയുടെ വിശേഷങ്ങള്‍ പങ്ക് വച്ചു. ഉണ്ണി പഠിക്കാന്‍ മിടുക്കന്‍ ആയ വിദ്യാര്‍ത്ഥി ആയിരുന്നുവെന്നും വളരെ പാവം പയ്യന്‍ ആയിരുന്നുവെന്നും മനോജ് പങ്ക് വച്ചു. മനോജുമൊന്നിച്ചാണ് ഉണ്ണി ജിമ്മില്‍ വര്‍ക്കൗട്ടിന് പോയിരുന്നതെന്നും ആദ്യമായി ജോലിക്ക് പോയതെന്നും ഉണ്ണി നേരത്തെ പങ്ക് വച്ചിട്ടുണ്ട്.

ഉണ്ണി കാണാന്‍ പണ്ടേ സുന്ദരന്‍ ആയിരുന്നെന്നും ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം ഉണ്ടായിരുന്നതായും മനോജ് ഓര്‍ക്കുന്നു, എന്നാല്‍ വലിയ ശരീര സൗന്ദര്യം ഒന്നും ഇല്ലായിരുന്ന ഉണ്ണി പത്താം ക്ലാസ് വരെ ശരീരം സൗന്ദര്യം നോക്കിയിരുന്നില്ലെന്നും പിന്നീട്് അവന്‍ കേരളത്തിലേക്ക് പോയി തടിയാനായി' തിരിച്ചു വന്നതായും മനോജ് ഓര്‍ക്കുന്നു. പിന്നീടാണ് ഇരുവരും ഒന്നിച്ച് ജിമ്മില്‍ പോയി തുടങ്ങിയത്. മനോജ് ഒരു കായിക താരമായിരുന്നു.  സംസ്ഥാന തലത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവുമാണ്.

ഉണ്ണിക്കൊപ്പം മോഡലിങിന് പോയ അനുഭവം മനോജ് പങ്ക് വക്കുന്നുണ്ട്.ആദ്യമായി മോഡലിംഗ് ചെയ്യുന്നത് മിസ്റ്റര്‍ ഡെസേര്‍ട്ട് ഇന്ത്യ ഇവന്റില്‍ ആയിരുന്നുവെന്നും ഒന്നിച്ച് ജയ്പൂരിലേക്ക് പോയ ഓര്‍മ്മകളും മനോജ് പങ്ക് വക്കുന്നു. ഇവന്റില്‍ ഉണ്ണിയെ മിസ്റ്റര്‍ ഫോട്ടോ ജനിക് ആയി തെരഞ്ഞെടുത്തുവെന്നും മനോജ് പങ്ക് വച്ചു.മനോജിന് ഈ മോഡലിങ് ഫീല്‍ഡില്‍ തുടരനായില്ല. ഇപ്പോള്‍ ന്യൂട്രിഷന്‍ സ്റ്റോര്‍ നടത്തുകയാണ്. 

നടന്റ പള്‍സര്‍ ബൈക്കിനോടുള്ള ഭ്രമത്തെക്കുറിച്ചും മനോജ് പറയുന്നതിങ്ങ നെയാണ്.താനും ഉണ്ണിയും 150 സിസി ബൈക്ക് വാങ്ങിയിരുന്നുവെന്നും ഉണ്ണിയിടെ ബൈക്ക് ഇപ്പോഴും അവന്റെ കയ്യില്‍ ഉണ്ടെന്നും ആദ്യത്തെ ബൈക്ക് ബൈക്കിനോട് ഉണ്ണിക്ക് വല്ലത്ത ആവേശമാണെന്നും അദ്ദേഹം പറയുന്നു.

പഠനം കഴിഞ്ഞ് ഉണ്ണി ജോലി നോക്കിയിരുന്നിടങ്ങളില്‍ മനോജും ഒപ്പമുണ്ടായിരുന്നു.ആ സമയത്ത കള്ളപ്പേരില്‍ ജോലി നോക്കിയ അനുഭവങ്ങളും മനോജ് ചിരിയോടെ ഓര്‍ക്കുന്നു. കോളേജില്‍ പോകാന്‍ താത്പര്യമില്ലാത്തതിനാല്‍ പണം കൊടുത്ത് ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റിന് ശ്രമിച്ചതും പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് താനും ഉണ്ണിയും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയെന്നും മനോജ് പങ്ക് വക്കുന്നു.

അവന്റെ അടുത്ത കൂട്ടുകാരന്‍ എന്ന നിലയില്‍ ഉണ്ണി അംഗീകരിക്കപ്പെട്ടതില്‍   വളരെയധികം സന്തോഷിക്കുന്നുണ്ടെന്നും മാളികപ്പുറം നല്ല സിനിമ കണ്ടപ്പോള്‍  ഉണ്ണിയാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ഉണ്ണി പങ്ക് വച്ചു. മാത്രമല്ല ഉണ്ണി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ അവനെന്തെങ്കിലും വ്യത്യാസം കൊണ്ടുവരാനായാല്‍ സന്തോഷത്തോടെ പോകാന്‍ പറയുമെന്നും മനോജ് പങ്ക് വക്കുന്നു.

തൊഴില്‍ ജീവിതം ആരംഭിക്കുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്കിയ വിദ്യുതും ഓര്‍മ്മകള്‍ പങ്ക് വക്കുന്നുണ്ട്.ഒരുമിച്ച് നാടകം കളിച്ച ഓര്‍മ്മകളും താന്‍ ഹനുമാനായി വേഷമിട്ടതും ഉണ്ണി ശ്രീരാമദേവന്‍ ആയ ഓര്‍്മ്മകളും വിദ്യുത് ഓര്‍ത്തെടുക്കുന്നു. ഉണ്ണി എപ്പോഴും ഹീറോ ആകാനാണ് ആഗ്രഹിച്ചിരുന്നതെന്നും എവിടെയെങ്കിലും കണ്ണാടി കണ്ടുപോയാല്‍ തലചീകി വൃത്തിയാക്കുന്ന സ്വഭാവം പണ്ടേ ഉണ്ടായിരുന്നതെന്നും വിദ്യുത് പറയുന്നു,

ഉണ്ണിക്കൊപ്പം ക്രിക്കറ്റ മാച്ചുകളില്‍ പങ്കാളിയായിരുന്ന അനൂപും ഉണ്ണി നല്ല ക്രിക്കറ്ററായിരുന്നുവെന്ന് ഓര്‍ത്തു. ഉണ്ണി  ടീമിന്റെ  ഓപ്പണിങ് ബാറ്റ് മാനും ബോളറുമായിരുന്നുവെന്നും എല്ലാ കാര്യങ്ങളിലും ഉണ്ണിക്ക് ലീഡിങ് ക്പ്പാസിറ്റി ഉണ്ടായിരുന്നതായും അനൂപ് പറയുന്നു.സിനിമ അല്ലെങ്കില്‍ ഏതിലായാലും  ഉണ്ണി അതിനെ ഫുള്‍ പാഷനോടെയെ ചെയ്യൂ.  

നായര്‍ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ആക്റ്റിവിറ്റീസികളിലും  മലയാളികള്‍ നേതൃത്വം നല്കുന്ന ക്ഷേത്രം സംബന്ധമായ പരിപാടികളും ഉണ്ണി സജീവമായിരുന്നു. ഉണ്ണി എല്ലാ കാര്യങ്ങളും ആലോചിച്ച് തീരുമാനിക്കുന്ന ആളും തീരുമാനിച്ച കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്ന ആളാണ് ഉണ്ണിയുടെ ലീഡര്‍ഷിപ്പ് ക്വാളിറ്റി പ്രത്യേകത.  ഉണ്ണിക്ക് ഹെല്‍ത്തിനൊപ്പം സ്പിരിച്വലും പ്രാധാന്യമുള്ളതാണെ്ന്നും അനൂപ് പറയുന്നു.

ഗോഡ് ഫാദറില്ലാതെ സിനിമയിലെത്തിയ ഉണ്ണി സ്വന്തം  എക്സ്പീരിയന്‍സ് ഓടെയാണ് ഉണ്ണി പഠിച്ച കാര്യങ്ങളാണ് എല്ലാംമെന്ന് അനൂപ് പറയുന്നു.നടന്റെ പാഷന്‍ ആന്റ് ഹാര്‍ഡ് വര്‍ക്ക് കണ്ട് പഠിക്കേണ്ടതാണ്.എല്ലാം  നെഗറ്റീവ്സിനെ മാറ്റി വച്ചിട്ട് പോയി' സ്വന്തമായി' ഒരു വേള്‍ഡ് ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍  ഇറ്റ് ഈസ് ഇന്‍സ്പയറിംഗ് തന്നെയാണ്.

ഉണ്ണിയുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള സമ പ്രായക്കാരനായ രൂപേഷും ഉണ്ണിടെ വളര്‍ച്ചയും തളര്‍ച്ചയും സംഘര്‍ഷവും ഒക്കെ നേരിട്ടറിഞ്ഞ ആത്മ മിത്രം. അണ്‍പ്രഡിക്റ്റബിളും ഡിറ്റേര്‍മിനേഷനുമാണ് ഉണ്ണിയുടെ പ്രത്യേകത. സിനിമയിലെത്തിയ ശേഷവും ക്രിക്കറ്റ് ടൂര്‍ണമെന്റിന് കളിക്കാന്‍ എത്തിയതും വിജയിച്ച തിരികെ പോയ ഓര്‍മ്മയും രൂപേഷ് പങ്ക് വക്കുന്നു.

ദീര്‍ഘകാലമായി അഹമ്മദബാദില്‍  താമസിക്കുന്ന എന്‍എസ്എസിന്റെ  സമാജവുമായി ബന്ധപ്പെട്ട് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ഗോപാലകൃഷ്ണനും ഓര്‍മ്മകള്‍ പങ്ക് വച്ചു. ഉണ്ണി മുകുന്ദന്‍  കൗമാരകാലത്ത്  സജീവമായി സമാജ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. അവിടെ നിന്നാണ്  ഉണ്ണി മുകുന്ദന്‍ കലാകാരന്‍ പോലും ജനിക്കുന്നത്.ഉണ്ണിക്ക് ക്രിട്ടിക്കല്‍ ഡിസിഷന്‍ പവര്‍ ഉണ്ട് അത് ഡെവലപ് ആയാല്‍ മോദിയേക്കാളും കണിശക്കരനാകുമെന്നും അദ്ദേഹം പങ്ക് വച്ചു.

അഞ്ച് വയസുമുതല്‍ ഉണ്ണിക്കൊപ്പം കളിച്ച് വളര്‍ന്ന അയല്‍വാസി കൂടിയായ അനന്തു ഓര്‍മ്മകള്‍ പങ്ക് വക്കുന്നുണ്ട്.  കുടുംബവുമായും അടുത്ത് ബന്ധം നിലനിര്‍ത്തുന്ന .  അനന്തു പറയുന്നത് ഉണ്ണിക്ക് ചെറുപ്പത്തിലെ  ആക്ടിങ്ങ് ഒക്കെ താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നാണ്. മാത്രമല്ല പ്രണയമൊന്നും ഉണ്ണിക്ക്‌ ചെറുപ്പത്തിലെ  താത്പര്യമില്ലെന്നും പെണ്‍കുട്ടികളായ ആരാധകര്‍ ഇഷ്ടം പോലെ ഉണ്ടെങ്കിലും പ്രണയത്തില്‍ വീഴാന്‍ സാധ്യത കുറവാണെന്നും കൂട്ടുകാരന്‍ പങ്ക് വച്ചു.

Unni Mukundan childhood life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES