നടി,അവതാരക എന്നീ നിലകളില്‍ ഏവർക്കും സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. മികച്ച ഒരു എഴുത്ത് കറികൂടിയായ അശ്വതിയുടെ പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും. എന്നാൽ ഇപ്പോൾ താൻ ജീവിതത്തില്‍ കണ്ട ആദ്യ ഫെമിനിസ്റ്റിനെക്കുറിച്ച് ഒരു കുറിപ്പിലൂടെ വെളിപ്പെടുത്തായാണ് അശ്വതി.
അശ്വതിയുടെ കുറിപ്പിലൂടെ
സ്കൂളില്‍ പഠിക്കുന്ന കാലത്താണ്.പന്ത്രണ്ടോ പതിമൂന്നോ വയസ്സു കാണും.ലാന്‍ഡ് ഫോണുകള്‍ മാത്രമുള്ള കാലം.ഫോണ്‍ ബെല്ലടിക്കുന്നു.ഞാന്‍ പോയി ഫോണ്‍ എടുക്കുന്നു.അപ്പുറത്ത്,നാട്ടിലെ ഏതോ ഞരമ്ബാണ്.എന്റെ ചില ശരീര ഭാഗങ്ങള്‍ക്ക് പെട്ടെന്ന് വലിപ്പം കൂടിയതാണ് പുള്ളിയുടെ വിഷയം.അത് കാണുമ്ബോള്‍ അയാള്‍ക്ക് എന്ത് തോന്നുന്നു എന്നും.പച്ച മലയാളത്തില്‍ വിവരിക്കുകയാണ്.തലയ്ക്ക് അടിച്ചത് പോലെ നിന്ന് പോയ എന്റെ കൈയില്‍ നിന്ന് അമ്മൂമ്മ വന്ന് ഫോണ്‍ വാങ്ങുന്നു.ഒരു നിമിഷം മിണ്ടാതെ നിന്ന് കേള്‍ക്കുന്നു
പിന്നങ്ങോട്ട് എന്റെ സാറേ.ജീവിതത്തില്‍ അന്നേ വരെ കേട്ടിട്ടില്ലാത്ത വാക്കുകള്‍ പലതും പല്ലില്ലാത്ത വായില്‍ നിന്ന് തെറിച്ച് ചാടുന്നു.അവന്റെ പൂര്‍വ്വ പിതാക്കന്മാര്‍ കുഴിയില്‍ നിന്നു പോലും തെറിച്ച് പോകുന്ന ഐറ്റം.അതാണ് ഞാന്‍ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ്.എന്തു വന്നാലും സ്വന്തം കാലില്‍ നില്‍ക്കണമെന്നും,ഡീ ന്നു വിളിച്ചാല്‍ എന്താടാ ന്നു ചോദിക്കണമെന്നും മാനത്തിന് വിലയിടാന്‍ ഒരുത്തനേം സമ്മതിക്കരുതെന്നും പറഞ്ഞ് പഠിപ്പിച്ച ഫെമിനിസ്റ്റ്.സംസ്കാരമുള്ള സ്ത്രീകള്‍ തെറി പറയുമോ എന്നതാണ് ചോദ്യമെങ്കില്‍ ഇവന്മാരെയൊക്ക കണ്ടിട്ട് നാലെണ്ണം പറയാതിരിക്കലാണ് സംസ്ക്കാരശൂന്യത.