മോഹൻലാലിന്റെ കരിയറിലെ എവർഗ്രീൻ ഹിറ്റ് ചിത്രമാണ് ഗുരു. ഇന്നും സിനിമ കോളങ്ങളിലും സോഷ്യൽ മീഡിിയയിലും 1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രം ചർച്ച വിഷയമാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത് രഘുരാമൻ എന്ന കഥാപാത്രത്തെയാണ്. ചിത്രം പ്രദർശനത്തിന് എത്തി ഏറെ വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ചിത്രീകരണ സമയത്ത് മോഹൻലാലിനുണ്ടായ ചില അനുഭവങ്ങൾ ഇപ്പോൾ തുറന്ന് പറയുകയാണ് സംവിധായകൻ രാജീവ് അഞ്ചൽ. സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്.
ഗുരുവിന്റ ഷൂട്ടിങ്ങിൽ ഉടനീളം മോഹൻലാൽ വെജിറ്റേറിയൻ ഭക്ഷണമാണ് കഴിച്ചിരുന്നത്. കൂടാതെ അദ്ദേഹത്തിന്റെ കുറെ അനുഭവങ്ങൾ എന്നോട് പറഞ്ഞിരുന്നു. ചിത്രത്തിൽ ലാലിനെ കല്ലെറിയുന്ന ഒരു സീനുണ്ട്. എന്നെ കല്ലെറിയരുതെന്ന് പറഞ്ഞ് കുന്നിൻ ചെരുവിൽ നിൽക്കുന്ന സീനാണ്. അത് കഴിഞ്ഞ് അദ്ദേഹം എന്നോട് വളരെ വൈകാരികമായി പറഞ്ഞു. വല്ലാത്തൊരു സ്പിരിച്വൽ ഫീൽ തന്നിലുണ്ടായെന്ന്.പുള്ളി ഹൈലി സ്പിരിച്വൽ ഫീലിലാണ് സേലത്തെ മുഴുവൻ ഭാഗവും എടുത്തത്' എന്നാണ് സംവിധായകൻ രാജീവ് അഞ്ചൽ പറയുന്നത്.
വൻ താരനിരായിരുന്നു മോഹൻലലിനെ കൂടാതെ ചിത്രത്തിൽ അണിനിരന്നത്. നെടുമുടി വേണു, സുരേഷ് ഗോപി, മധുപാൽ, കവേരി, സിത്താര, മുരളി, ശ്രീനിവാസൻ, തുടങ്ങിയവരായിരുന്നു മറ്റ് സഹ താരങ്ങൾ. ഇന്ത്യയിൽ നിന്നും 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് ഇളയരാജയായിരുന്നു. ചിത്രത്ത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു. പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും ഇപ്പോഴും ചിത്രത്തിലെ ഗാനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.