Latest News

ഗുരുവിലെ ലാലേട്ടന്‌റെ അഭിനയം കണ്ട് ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന് മനസിലായി; മനസ്സ് തുറന്ന് കോസ്റ്റ്യൂം ഡിസൈനര്‍ എസ്ബി സതീശന്‍

Malayalilife
ഗുരുവിലെ ലാലേട്ടന്‌റെ അഭിനയം കണ്ട് ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന് മനസിലായി; മനസ്സ് തുറന്ന് കോസ്റ്റ്യൂം ഡിസൈനര്‍ എസ്ബി സതീശന്‍

മോഹന്‍ലാലിന്‌റെ സിനിമ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവായി മാറിയ ഒരു  സിനിമകളില്‍ ഒന്നായിരുന്നു ഗുരു. 1997ലാണ് രാജീവ് അഞ്ചലിന്‌റെ സംവിധാനത്തില്‍ ഇറങ്ങിയ ഫാന്റസി ഡ്രാമ  പുറത്തിറങ്ങിയത്. ചിത്രത്തിൽ മലയാളി പ്രേക്ഷകര്‍ അന്നേ വരെ കാണാത്ത തരത്തിലുളള കഥാപാശ്ചാത്തലവും മേക്കിങ്ങുമായിരുന്നു. എന്നാൽ ഇപ്പോൾ ഗുരുവിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ കഷ്ടപ്പാടുകളെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍ എസ്ബി സതീശന്‍ വെളിപ്പെടുത്തുകയാണ്.

ലാലേട്ടന് ഇടാന്‍ വേണ്ടി ഞങ്ങള്‍ ചെരുപ്പ് ഉണ്ടാക്കി വെച്ചിരുന്നു. എന്നാല്‍ ലാലേട്ടന്‍ ആ ചെരുപ്പൊന്നും ഇടാതെയാണ് സേലത്തെ ലൊക്കേഷനില്‍ അഭിനയിച്ചത്. നമ്മള്‍ക്കൊന്നും ചെരുപ്പൊന്നും ഇടാതെ നില്‍ക്കാന്‍ പറ്റാത്ത സ്ഥലമായിരുന്നു അത്.

കാരണം അവിടെ ചൂട് കൂടുതലായിരുന്നു. അവിടത്തെ പാറക്കല്ലുകള്‍ എന്ന് പറയുന്നത് കുപ്പിച്ചില്ലുകള്‍ പോലെ ഇരിക്കുന്നവയായിരുന്നു. പക്ഷേ അവിടെ ചപ്പല്‍ ഒന്നും ഇടാതെ അദ്ദേഹം അഭിനയിച്ചു. എനിക്ക് സിനിമയില്‍ വരുന്ന സമയത്ത് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മുന്‍പ് നാടകങ്ങളില്‍ ഒകെ അഭിനയിച്ച് എനിക്ക് പ്രൈസ് ഒകെ ലഭിച്ചിരുന്നു.

പക്ഷേ ലാലേട്ടന്‌റെ ഗുരുവിലെ അഭിനയവും മഞ്ജു വാര്യരുടെ ദയയിലെ അഭിനയവും കണ്ട് ഈ പണിക്ക് ഞാനില്ലെന്ന് ഉറപ്പിച്ചു. ഇത് നമ്മക്ക് പറഞ്ഞിട്ടുളള പരിപാടിയല്ല എന്ന് മനസിലായി. എസ്ബി സതീശന്‍ പറഞ്ഞു. അതേസമയം അഞ്ച് പാട്ടുകളാണ് ഗുരുവില്‍ ഉണ്ടായിരുന്നത്. കെജെ യേശുദാസ്, രാധിക തിലക്, ജി വേണുഗോപാല്‍, സുജാത മോഹന്‍, എംജി ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ടുകള്‍ പാടിയത്. ഒരുകാലത്ത് ഇതില്‍ യേശുദാസും രാധികാ തിലകും ചേര്‍ന്ന് പാടിയ ദേവസംഗീതം എന്ന് തുടങ്ങുന്ന് പാട്ട്  തരംഗായി മാറിയിരുന്നു. 

Costume designer sb satheeshan words about guru movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES