വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇനി സിബിഐക്ക്. കേരളാ പൊലീസില്‍ നിന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. മകന്റെ മരണത്തില്‍ ദുരൂഹത നിലനിൽക്കുന്നു എന്നും അപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ആവശ്യ മുയർത്തുകയും ചെയ്‌തിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറാന്‍ ബാലഭാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. കേസ് ഇതുവരെ അന്വേഷിച്ച ക്രൈം ബ്രാഞ്ച് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിലപാടിൽ തുടരുകയാണ്. ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍ 2018 സെപ്റ്റംബര്‍ 25നാണ് അപകടത്തിൽപ്പെട്ടുന്നത്.
മരണത്തെ കുറിച്ചുള്ള ദുരൂഹത ഉണ്ടാക്കിയതിന് പ്രധാന കാരണം വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പമാണ്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും അപകടത്തിന്റെ ദൃക്സാക്ഷി നന്ദുവിന്റെയും മൊഴി ഡ്രൈവര്‍ അര്‍ജുനാണ് വാഹനമോടിച്ചു എന്നായിരുന്നു. എന്നാല്‍ ബാലഭാസ്കറെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജിയും നൽകിയിരുന്ന മൊഴിയിൽ വ്യക്തമാകുന്നത്.
ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഫൊറന്‍സിക് പരിശോധനയില്‍ ഡ്രൈവിങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍ നിന്നും ലഭിച്ച മുടി അര്‍ജുന്റേതാണെന്നു വ്യക്തമായിരുന്നു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയത് കാറിന്റെ അമിതവേഗമാണ് എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 100നും 120നും ഇടയിലായിരുന്നുവെന്നാണ് അപകടം നടക്കുമ്പോൾ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.