തെന്നിന്ത്യൻ നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവില്‍ ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയിൽ കണ്ട നടിയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ നിരവധി അധിക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് താരം ജീവൻ ഒടുക്കാൻ ശ്രമിച്ചത്. ഫേസ്ബുക്കില്‍ ജീവനൊടുക്കുകയാണെന്ന് അറിയിച്ച് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു നടിയുടെ ആത്മഹത്യാ ശ്രമം.
അതേ സമയം നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്‍, പാണങ്കാട്ട് പാടൈയുടെ ഹരി നാടാര്‍ എന്നിവരുടെ അനുയായികള്‍ ആണ് തന്നെ പതിവായി അപമാനിക്കുന്നത് എന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. കടുത്ത ശിക്ഷാനടപടി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവര്‍ക്കുമെതിരെ എടുക്കണം എന്നും താരം തുറന്ന് പറയുന്നു. വിജയ ലക്ഷ്മി ജീവനൊടുക്കാന്‍ ശ്രമിച്ചത് ഫേസ്ബുക്ക് ലൈവിലൂടെയാണ്. താരം ലൈവില്‍ ഇതെന്റെ അവസാന വിഡിയോ ആണെന്ന് തുറന്ന് പറഞ്ഞിരുന്നു.
കുടുംബത്തെയോര്‍ത്താണ് ഇത്രയും നാളും പിടിച്ച് നിന്നിരുന്നത് എന്നും കഴിഞ്ഞ നാലുമാസമായി സീമാനും പാര്‍ട്ടി അണികളും അപമാനിക്കുന്നതായും വിജയലക്ഷ്മി തുറന്ന് പറയുന്നു. വ്യക്തിപരമായി തന്നെ ഹരിനാടാര്‍ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയായിരുന്നു. ഞാന്‍ രക്തസമ്മര്ദ്ദത്തിെന്റ ഗുളിക കഴിച്ചു. അല്പസമയത്തിന് ശേഷം രക്തസമ്മര്‍ദം കുറയുമെന്നും താന്‍ മരിക്കുമെന്നും പറഞ്ഞിരുന്നു. ചെന്നൈയിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.