മലയാള സിനിമ പ്രേമികജലക്ക് ഏറെ സുപരിചിതനായ താരമാണ് പാഷാണം ഷാജി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ആദ്യമായികണ്ട അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പാഷാണം ഷാജി.
മമ്മൂക്കയുടെ കൂടെ അഭിനയിച്ചത് അനുഭവമല്ല, ഒരു അനുഗ്രഹമാണ് തനിക്കെന്ന് നടന്‍ പറയുന്നു. പത്തേമാരി എന്ന സിനിമയില് മമ്മൂക്കയുമായി അഭിനയിക്കുന്നതിന് മുന്‍പ് അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ലായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പമുളള സിനിമകളില്‍ ആദ്യം റിലീസ് ചെയ്തത് ഭാസ്‌കര്‍ ദ റാസ്‌കല്‍ ആണെങ്കിലും ഷൂട്ട് കഴിഞ്ഞത് പത്തേമാരിയുടെത് ആയിരുന്നു.
അപ്പോ പത്തേമാരിക്ക് മുന്‍പ് ഞാന്‍ മമ്മൂക്കയെ നേരിട്ട് കണ്ടിട്ടേ ഇല്ലായിരുന്നു. ഞാന്‍ സെറ്റില്‍ എത്തിയപ്പോ ചോദിച്ചു മമ്മൂക്ക എപ്പോഴാ വരണതെന്ന്. അപ്പോ ഇക്ക കാരവാനിലുണ്ട് സാജു റിഹേഴ്‌സല് നോക്ക് എന്ന് പറഞ്ഞു. അപ്പോ ഞാന്‍ മുറിയില് റിഹേഴ്‌സല്‍ ചെയ്യുവായിരുന്നു, ആ സമയത്ത് ശ്രീനിവാസന്‍ ചേട്ടനോട് അതേ ഞാന്‍ ഈ സോപ്പ് എടുക്കുവാ എന്ന് പറഞ്ഞ് തിരിഞ്ഞ് വാതില് തുറന്ന് അങ്ങ് പോവണം.
ഞാന്‍ ഈ ഡയലോഗ് പറഞ്ഞ് ബക്കറ്റും എടുത്ത് വാതില്‍ തുറന്ന് പോവുമ്പോ മമ്മൂക്ക അവിടെ ഇങ്ങനെ കൈവെച്ച് നില്‍ക്കുവാണ്. അന്ന് ഞാന്‍ ഫസ്റ്റ് ടൈമാണ് അദ്ദേഹത്തെ കാണുന്നത്. അപ്പോ ഞാന്‍ പരിഭ്രമിച്ച് ഗുഡ്‌മോര്‍ണിംഗ് സര്‍ എന്ന് പറഞ്ഞു. അപ്പോ നട്ടുച്ചയ്ക്ക് ഗുഡ്‌മോര്‍ണിംഗ് ആണോ പറയുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ആ സമയത്ത് മമ്മൂക്കയെ കണ്ട് എനിക്ക് വാക്കുകള്‍ ഒന്നും കിട്ടുന്നില്ലായിരുന്നു.
പിന്നെ അത് കഴിഞ്ഞ് മമ്മൂക്ക സെറ്റിലുളള സമയത്ത് ഡയലോഗുകളൊന്നും തെറ്റിക്കരുതല്ലോ. അപ്പോ ഞാന്‍ അവിടെ ഇങ്ങനെ വെച്ചു അലക്കിക്കോണ്ട് ഇരിക്കുകയായിരുന്നു. അപ്പോ അത് കണ്ട് മമ്മൂക്ക അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു ഇത് സ്റ്റേജല്ല, സിനിമയാണ്. അപ്പോ നമ്മള് പതിയെ പറഞ്ഞാ മതി. പറയുന്നത് കേട്ടാമതി. ബാക്കി നമ്മുക്ക് ഡബിംഗില്‍ നോക്കാം എന്ന്.
പിന്നെ അത് കഴിഞ്ഞ് മമ്മൂക്ക സെറ്റിലുളള സമയത്ത് ഡയലോഗുകളൊന്നും തെറ്റിക്കരുതല്ലോ. അപ്പോ ഞാന്‍ അവിടെ ഇങ്ങനെ വെച്ചു അലക്കിക്കോണ്ട് ഇരിക്കുകയായിരുന്നു. അപ്പോ അത് കണ്ട് മമ്മൂക്ക അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു ഇത് സ്റ്റേജല്ല, സിനിമയാണ്. അപ്പോ നമ്മള് പതിയെ പറഞ്ഞാ മതി. പറയുന്നത് കേട്ടാമതി. ബാക്കി നമ്മുക്ക് ഡബിംഗില്‍ നോക്കാം എന്ന്.