മലയാള സിനിമ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതനായ ഒരു താരമാണ് നടൻ ഇർഷാദ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കാൻ സാധിക്കുകയാണ് ചെയ്തു. എന്നാൽ ഒരു സമയത്ത് കൊമേഴ്സ്യൽ ചിത്രങ്ങളില്‍ നിന്ന് തന്നെ പൂർണ്ണമായി മാറ്റി നിര്‍ത്തപ്പെട്ടതിനെ കുറിച്ച് നടൻ ഇർഷാദ് ഇപ്പോൾ തുറന്ന് പറയുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ കൊമേഴ്സ്യൽ ചിത്രങ്ങളില്‍ നിന്ന് തന്നെ പൂർണ്ണമായി മാറ്റി നിര്‍ത്തപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
'കൊമേഴ്സ്യൽ സിനിമയിൽ നിന്ന് വളരെ ഭീകരമായി തന്നെ എന്നെ മാറ്റി നിർത്തിയിട്ടുണ്ട്. അതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അങ്ങനെയൊരു അവസ്ഥയുണ്ടായിട്ടുണ്ട്. എന്റെ പിആർഒ വർക്കിന്റെ കുഴപ്പമായിരിക്കാം. 'അവാർഡ് സിനിമയിലെ മമ്മൂട്ടി' എന്നായിരുന്നു സിനിമാക്കാർക്കിടയിൽ ഞാൻ അറിയപ്പെട്ടിരുന്നത്. ആന്റോ ജോസഫ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, "ചിലർ ഓഫ്ബീറ്റ് സിനിമ ശൈലിയിലെ ഒരു കഥ പറയാനായി ഇവിടുത്തെ പ്രമുഖ താരങ്ങളുടെ അടുത്തെത്തും. അവർ അത് റിജക്റ്റ് ചെയ്യുമ്പോൾ നേരേ തൃശ്ശൂർക്ക് വണ്ടി കയറും.നടൻ ഇർഷാദിനോട് പറയാൻ". ഞാൻ അത്തരം സിനിമകളിൽ കൂടുതൽ അഭിനയിച്ചത് കൊണ്ട് ഇവൻ അവാർഡ് സിനിമയുടെ ആളു തന്നെയെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. പക്ഷേ എല്ലാത്തരം സിനിമയിലും അഭിനയിക്കാൻ ഇഷ്ടമുള്ള നടനാണ് ഞാൻ' എന്നും നടൻ വ്യക്തമാക്കുന്നു.
യംസി ജോസഫ് അടുത്തിടെ സംവിധാനം ചെയ്ത വികൃതി എന്ന ചിത്രത്തിലെ അളിയന്‍ വേഷം ഇര്‍ഷാദിനെ പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. അതുപോലെ പ്രേക്ഷകരുടെ ഇടയിൽ തന്നെ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ പ്രിന്‍സിപ്പല്‍ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു നടനെന്ന നിലയില്‍ വികൃതിയിലെ അളിയന്‍ കഥാപാത്രവും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ പ്രിന്‍സിപ്പല്‍ കഥാപാത്രവും എനിക്കേറെ ഗുണം ചെയ്തിട്ടുണ്ടെന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു.