മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ഹരീഷ് കണാരൻ. കോമഡി വേദികളിലൂടെയാണ് മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചേക്കേറിയത്. സിനിമയിലേക്ക് ഉള്ള ഹരീഷിന്റെ രംഗപ്രവേശനം പെയിന്റിംഗ്, ഇലകട്രീഷ്യന്‍, കല്‍പ്പണി, തിയറ്റര്‍ ഓപ്പറേറ്റര്‍,ഓട്ടോ ഡ്രൈവര്‍ എന്നി പലതരം ജോലികള്‍ ചെയ്ത് ജീവിതത്തോട് മല്ലിട്ടശേഷമാണ്. നിലവിൽ സിനിമയില്‍ കുറേ അധികം കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും സംതൃപ്തി തന്നവ വിരലില്‍ എണ്ണാവുന്നവയേ ഉള്ളു എന്ന് ഒരു മാധ്യമത്തി നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് ഹരീഷ്.
സിനിമയില്‍ കുറേ അധികം കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും സംതൃപ്തി തന്നവ വിരലില്‍ എണ്ണാവുന്നവയേ ഉള്ളു. രക്ഷാധികാരി ബൈജുവിലെ വിനീത്,പുത്തന്‍പണത്തിലെ ചന്ദ്രു എന്നിവ ആ ഗണത്തില്‍ എടുത്തുപറയാന്‍ തോന്നുന്നവയാണ്.സ്ഥിരം കോഴിക്കോടന്‍ ഭാഷാശൈലിയില്‍നിന്ന് വ്യത്യസ്തമായി പുത്തന്‍പണത്തില്‍ കാസര്‍കോടന്‍ ഭാഷയാണ് ഉപയോഗിച്ചത്. കാലത്തിനനുസരിച്ച് ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാറുണ്ട്.ഇപ്പോള്‍ പക്കാ കോഴിക്കോടന്‍ ശൈലിമാറ്റി എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷ സംഭാഷണത്തില്‍ കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
അതേസമയം കോഴിക്കോട് വെച്ച് തന്നെ ഭാര്യയെ കണ്ടതും പ്രണയത്തിലായതിനെ കുറിച്ച് എല്ലാം തന്നെ തുറന്ന് പറഞ്ഞിരുന്നു ഹരീഷ്. ഗായികയായ സന്ധ്യയാണ് ഹരീഷിന്റെ പ്രിയസഖി. ടിവി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലിൽ ജാലിയൻ കണാരൻ എന്ന വേഷപ്പകർച്ചയിലൂടെ ആണ് മലയാളീമനസ്സിൽ സ്ഥാനം പിടിച്ചത്. മുപ്പതോളം ചിത്രങ്ങളിലാണ് ഹരീഷ് ചെറുതും വലുതുമായിട്ടുള്ള കഥാപാത്രങ്ങള അവതരിപ്പിച്ചിട്ടുള്ളത്.