Latest News

മോഹന്‍ലാലിനെയും കേസില്‍ വലിച്ചിടാന്‍ ശ്രമം നടന്നു; തുറന്ന് പറഞ്ഞ് ബൈജു കൊട്ടാരക്കര

Malayalilife
 മോഹന്‍ലാലിനെയും കേസില്‍ വലിച്ചിടാന്‍ ശ്രമം നടന്നു; തുറന്ന് പറഞ്ഞ്  ബൈജു കൊട്ടാരക്കര

ടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിച്ചു വരുകയാണ്. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു  നടന്‍ ദിലീപ്  അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസ് റദ്ദാക്കാന്‍ നല്‍കിയ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയത്. എന്നാൽ ഇപ്പോൾ ഈ കോടതി വിധി നീതിയുടെ വിജയമാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറയുന്നു. തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘവും ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൂടെയുള്ളവര്‍ ദിലീപിനെ ന്യായീകരിക്കാനും വെള്ളപൂശി നടക്കാനുമായിരുന്നു ശ്രമം  എന്നും ആട്ടോടൊപ്പം തന്നെ മോഹന്‍ലാലിനെ കൂടി കേസില്‍ വലിച്ചിടാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. 


കോടതി വിധി നീതിയുടെ വിജയമാണ്. ഇത്രയും കാലം ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തവും സത്യസന്ധമാണെന്നും റിപ്പോര്‍ട്ടര്‍ ടിവി അന്ന് മുതല്‍ ഇന്ന് വരെ ഇതിന്റെ പുറകെ നിന്ന് ന്യായവും നീതിയും നാട്ടില്‍ പുലരണമെന്ന് ഘോര ഘോരം വിളിച്ച് പറഞ്ഞതിന്റെ ചെറിയൊരു പര്യവസാനമാണ് വിധി. കാരണം, വിധിക്ക് മുന്‍പ് നടന്ന നിരവധി നാടകങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഈ ബാലചന്ദ്രകുമാര്‍ പറയുന്ന കാര്യങ്ങള്‍ക്കൊന്നും അറ്റവും വാലുമില്ല, ഒരു കഷ്ണം ഓഡിയോ കൊടുത്താന്‍ അതാണോ തെളിവ് ഇങ്ങനെ പല ആരോപണങ്ങളായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥര്‍ നൂലില്‍ കെട്ടിയിറക്കിയ ആളാണ് ബാലചന്ദ്രകുമാര്‍ എന്നൊക്കെയായിരുന്ന ദിലീപ് വാദികളുടെ സംസാരം.

തെളിവ് എവിടെ എന്ന് ചോദിച്ചായിരുന്നു പലരും വന്ന് കോടതിയില്‍ വിളിച്ച് പറഞ്ഞത്. തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘവും ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൂടെയുള്ളവര്‍ ദിലീപിനെ ന്യായീകരിക്കാനും വെള്ളപൂശി നടക്കാനുമായിരുന്നു നീക്കങ്ങള്‍ ഉണ്ടായിരുന്നത്. വധഗൂഢാലോചന കേസില്‍ കോടതിക്ക് മുമ്ബാകെ എത്തിയ നിരവധി തെളിവുകള്‍ അപഗ്രഥിച്ച് തന്നെയാകും കോടതി ഇപ്പോള്‍ ഇത്തരനൊരു ഉത്തരവ് പുറപ്പെടുവിച്ചത്. മഞ്ജുവിനെ കൂടി കൊണ്ട് വന്ന് കേസില്‍ ഒരു ട്വിസ്റ്റ് നടത്താനാണ് രാമന്‍ പിള്ള നടത്തിയ നീക്കം. മഞ്ജു വാര്യര്‍ കള്ള് കുടിക്കണമെന്ന് പറയണം എന്ന് അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിക്കുന്ന വീഡിയോ ആണ് ഇന്ന് പുറത്തുവന്നത്.

മഞ്ജു മദ്യപിക്കുന്നുണ്ടെന്ന് പറയണമെന്നാണ് അഭിഭാഷകന്‍ അനൂപിനോട് പറഞ്ഞത്. അപ്പോള്‍ അനൂപ് പറഞ്ഞത് ഇല്ലല്ലോ ചേച്ചി മദ്യപിക്കില്ലല്ലോ എന്നാണ്. എന്നാല്‍ അഭിഭാഷകന്‍ തറപ്പിച്ച് പറയുകയാണ് മഞ്ജു മദ്യപിക്കുമെന്ന്. ഇതിന്റെയൊക്കെ ഉദ്ദേശം എന്താണ് കള്ള് കുടിച്ച് തലയ്ക്ക് വെളിവില്ലാതെ പറയുന്ന വ്യക്തിയാണ് മഞ്ജുവെന്ന് വരുത്തി തീര്‍ക്കണം അതുമാത്രമല്ല ഒരാളെ കൂടി അവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഓഡിയോ ഫുള്‍ വരുമ്പോള്‍ അവരെ കുറിച്ച് കേള്‍ക്കാം. മോഹന്‍ലാലിനെ കൂടി വലിച്ചിടാന്‍ കൂടി ശ്രമിച്ചിട്ടുണ്ട് അവര്‍. ഇതിന്റെയൊക്ക ഉദേശമെന്ന് പറയുന്നത് മോഹന്‍ലാലിനെയും മഞ്ജു വാര്യറേയും ശ്രീകുമാര്‍ മേനോനെയൊക്കെ കൊണ്ട് വന്ന് മറ്റൊരു കഥ മെനയാനുള്ള ശ്രമത്തിലായിരുന്നു.

ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് ഈ കേസുണ്ടാക്കിയെന്നാണ് അവര്‍ മൊഴി നല്‍കിയത്. ഇതിന്റെ ഉദ്ദേശം മഞ്ജുവിന്റേയും മോഹന്‍ലാലിന്റേയുമെല്ലാം ക്രെഡിബിളിറ്റിയും ഇമേജും തകര്‍ക്കുകയെന്നതാണ്. മോഹന്‍ലാലിലേക്ക് അന്വേഷണം പോയാല്‍ ചില ആളുകളൊക്കെ അതിന്റെ പിന്നാലെ പോയി ബഹളം ഉണ്ടാക്കും, ഇതൊക്കെയായിരുന്നു അവരുടെ ധാരണ. ഇതിനിടയില്‍ മറ്റൊരു കള്ളത്തരം നടന്നു. കാവ്യ മാധവനെ അവസാന നിമിഷം സാക്ഷിയായി കൊണ്ടുവരികയാണ്. കാവ്യയെ കുറിച്ചുള്ള ഓഡിയോ ആദ്യമായി പുറത്തുവിടുന്നത് ഇത്രയും നാള്‍ ദിലീപിനെ പിന്തുണച്ച ഒരു ഓണ്‍ലൈന്‍ ചാനലായിരുന്നു. ആ ഓഡിയോ പുറത്ത് കൊണ്ടുവന്നതിന്റെ ഉദ്ദേശം തന്നെ കേസ് വഴിതെറ്റിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. കാവ്യ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ഓഡിയോ പുറത്തുവിട്ടതിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു.

Actor baiju kottarakkara words against dileep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES