മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് അന്‍വര്‍ റഷീദ്. മമ്മൂട്ടി ചിത്രമായ രാജമാണിക്യം സംവിധായകന്റെ ജീവിതത്തിൽ വലിയ ഒരു വഴിത്തിരിവായിരുന്നു. ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ വിജയചിത്രങ്ങളും അൻവറിന്റെ സംവിധാനത്തിൽ ഒരുങ്ങിയതായിരുന്നു. ഈ വര്‍ഷമാദ്യം ആണ് ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ട്രാന്‍സിനെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് പറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിന് വേണ്ടി ഫഹദോ അമല്‍ നീരദോ തന്റെ കൈയ്യില്‍ നിന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ഫഹദും അമലും ഒരു രൂപ പോലും ട്രാന്‍സിന് പ്രതിഫലമായി ഈടാക്കിയിട്ടില്ല. അവര്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തിനും സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു.
മറ്റെല്ലാം നിസാരമായിരുന്നു. അതായിരുന്നു ഞങ്ങള്‍ക്ക് ട്രാന്‍സ്. ട്രാന്‍സ് എന്ന ചിത്രം എന്താണ് തനിക്ക് നല്‍കിയത് എന്നതിനേക്കാളും പ്രധാനമായിരുന്നു സിനിമയ്ക്കുളളിലെ പ്രൊസസ് എന്നും അന്‍വര്‍ റഷീദ് പറഞ്ഞു. തന്റെ ഓര്‍മ്മയിലെ എറ്റവും പ്രിയങ്കരമായ അനുഭവമായിരുന്നു ട്രാന്‍സ് എന്നും ഞങ്ങള്‍ സമ്മര്‍ദ്ദമില്ലാതെ പൂര്‍ത്തിയാക്കിയ ചിത്രം അഞ്ചു സുന്ദരികളിലെ ആമിയായിരുന്നു എന്നും അന്‍വര്‍ റഷീദ് പറഞ്ഞു.
കന്യാകുമാരിയില്‍ താമസിക്കുന്ന വിജുപ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണായി മാറുന്ന കഥയായിരുന്നു ചിത്രത്തില്‍ കാണിച്ചത്. ഫഹദ് ഫാസിലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ഈ റോളിനെ പ്രേക്ഷകര്‍ വിലയിരുത്തിയത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം സൈക്കോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിനിമ കൂടിയായിരുന്നു.
അതേസമയം ട്രാന്‍സിന് പിന്നാലെ തമിഴില്‍ ഒരു സിനിമ സംവിധാനം ചെയ്യാനുളള ഒരുക്കത്തിലാണ് ഇപ്പോൾ അന്‍വര്‍ റഷീദ്. ചിത്രത്തില്‍ നായക വേഷത്തില്‍ കൈദി വില്ലന്‍ അര്‍ജുന്‍ ദാസാണ് എത്തുന്നത്. തമിഴ് ചിത്രം ചെയ്യുന്നതോടൊപ്പം അന്‍വര്‍ റഷീദാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.