സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടിയും സുശാന്തിന്റെ മുന്‍കാമുകിയുമായ അങ്കിത ലോഖണ്ടെ. സുശാന്ത് തനിക്ക് ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ കാമുകി റിയ ചക്രവര്‍ത്തി തന്നെ ഉപദ്രവിക്കുന്നതായി ടെക്സ്റ്റ് മെസേജുകള്‍ അയച്ചിരുന്നതായി അങ്കിത പൊലീസിന് മൊഴി നൽകിയിരുന്നു.
അങ്കിത പൊലീസിന് സുശാന്ത് അയച്ച സന്ദേശങ്ങള്‍ നാക്കിയതായുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. തന്റെ ആദ്യ ചിത്രമായ മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഹാന്‍സി റിലീസ് ചെയ്യുന്നതിന് മുമ്ബ് 2019 ല്‍ സുശാന്ത് തന്നോട് ബന്ധപ്പെട്ടിരുന്നുവെന്നും റിയയുമായുള്ള ബന്ധത്തില്‍ താന്‍ സന്തുഷ്ടനല്ലെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും അങ്കിത തുറന്ന് പറഞ്ഞു. അങ്കിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് പോസ്റ്റ് ചെയ്തു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണൗട്ടുമായി അടുത്തബന്ധം പുലർത്തുന്ന ഒരു നടിയാണ് അങ്കിത.അങ്കിതയും സുശാന്തും തങ്ങളുടെ ജനപ്രിയ ടിവി ഷോ പവിത്ര റിഷ്ടയുടെ സെറ്റുകളില്‍ കണ്ടുമുട്ടിയതിന് ശേഷം ആറുവര്‍ഷം പ്രണയത്തിലായിരുന്നു.
പട്‌ന പോലീസില്‍ പ്രത്യേക എഫ്‌ഐആര്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ ചൊവ്വാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടന്റെ പിതാവ് കൃഷ്ണ കുമാര്‍ സിംഗിന്റെ പരാതിയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലിന് ശേഷമാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. പട്‌ന പോലീസ് ഐപിസി സെക്ഷന്‍ 341, 342, 380, 406, 420, 306 എന്നിവ ചുമത്തിയിട്ടുണ്ട്. നാല് അംഗ സംഘം കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി മുംബൈയിലെത്തി. എന്നാൽ റിയ ചക്രവര്‍ത്തി പട്ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.