Latest News

ആദ്യമായി എന്നെ മമ്മൂക്ക എന്ന് വിളിച്ചത് അദ്ദേഹമായിരുന്നു;വണ്ടി നമ്പറിന്റെ രഹസ്യം പുറത്ത്; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ

Malayalilife
ആദ്യമായി എന്നെ മമ്മൂക്ക  എന്ന് വിളിച്ചത് അദ്ദേഹമായിരുന്നു;വണ്ടി നമ്പറിന്റെ രഹസ്യം പുറത്ത്;  മെഗാ സ്റ്റാർ  മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ

ലയാളികളുടെ പ്രിയ താരമാണ്  മെഗാസ്റ്റാർ മമ്മൂട്ടി. എൺപതുകളുടെ തുടക്കത്തിലെ മലയാള സിനിമയിൽ ചേക്കേറിയ താരത്തിന് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. മൂന്നു പതിറ്റാണ്ടുകളിലേറെയായി സിനിമ ലോകത്ത് സജീവവുമാണ് താരമാണ്. ലോക്ക് ഡൌൺ  പ്രഖ്യാപിച്ചത് മുതൽ കുടുംബത്തോടൊപ്പം കഴിയുകയാണ് താരം. എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ മമ്മൂക്ക എന്ന് ആദ്യം വിളിച്ചതാര്അതോടൊപ്പം  369 എന്ന നമ്പർ എന്ത് കൊണ്ട് മമ്മൂക്ക എല്ലാ വണ്ടികൾക്കും ഉപയോഗിക്കുന്നു എന്ന ചോദ്യങ്ങൾക്ക് എല്ലാം ഒരു മറുപടി എത്തിയിരിക്കുകയാണ്. ഇതിനുള്ള മറുപടി നൽകിയിരിക്കുന്നത് ഒരു പ്രമുഖ മാഗസിൻ ആണ്.

മാഗസിനിലെ വാക്കുകളിലൂടെ 

ആദ്യകാലത്ത് മമ്മൂട്ടിയെ  പലരും തന്നെ  മമ്മൂട്ടി സാർ, മമ്മൂട്ടിക്ക എന്നൊക്കെ വിളിച്ചിരുന്നു. എന്നാൽ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മേക്കപ്പ്മാൻ ദേവസ്യയാണ്. ദേവസ്യയുടെ മകനാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോർജ്.ആദ്യകാലത്ത് മമ്മൂട്ടി പലപേരുകളിൽ സിനിമയിൽ അഭിനയിച്ചിരുന്നു. അതിലൊന്നാണ് സജിൻ .ഷീല നിര്മിച്ച സ്ഫോടനം എന്ന സിനിമയിൽ ആയിരുന്നു മമ്മൂട്ടിയുടെ പേര് സജിന്. തുടക്കക്കാരനായതുകൊണ്ട് ഈ പടത്തില് മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലില് നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു പടത്തില്. മതില് ഡ്യൂപ്പില്ലാതെ ചാടി അന്ന് മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു.

മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടെയും നമ്പർ 369 ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പർലോക്ക് 369 ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പർ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വണ്ടിക്ക് മമ്മൂട്ടി 369 എന്ന നമ്പർ സെലക്ട് ചെയ്തത്.നാല് പതിറ്റാണ്ടുകളോളമായി മലയാള സിനിമ കയ്യടക്കി ഭരിക്കുന്ന നടനാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. 1971 -ൽ അരങ്ങേറ്റം കുറിച്ച മമ്മൂക്ക തന്റെ കഠിനാധ്വാനത്തിലും സിനിമയോടുള്ള സമർപ്പണത്തിലുമാണ് മലയാള സിനിമയുടെ താരരാജാവായി മാറിയത്.
 

Read more topics: # Mamooty car number secret
Mamooty car number secret

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES