Latest News

പെണ്ണുങ്ങള്‍ എത്ര സൗന്ദര്യം കാത്തുസൂക്ഷിച്ചാലും മമ്മൂട്ടിയ്ക്ക് കിട്ടുന്ന റോളുകള്‍ കിട്ടില്ല; തുറന്ന് പറഞ്ഞ് നടി നദിയ മൊയ്തു

Malayalilife
topbanner
പെണ്ണുങ്ങള്‍ എത്ര സൗന്ദര്യം കാത്തുസൂക്ഷിച്ചാലും മമ്മൂട്ടിയ്ക്ക് കിട്ടുന്ന റോളുകള്‍ കിട്ടില്ല; തുറന്ന് പറഞ്ഞ് നടി  നദിയ മൊയ്തു

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് നദിയ മൊയ്ദു. മുംബൈയില്‍ സെറ്റിന്‍ഡായ മലയാളി ദമ്പതികളുടെ മകളായ നദിയ മോഹന്‍ലാലിന്റെ നായികയായിട്ടാണ് മലയാള സിനിമയിലേക്ക് ചുവട് വച്ചത്. പിന്നീട് നിരവധി സിനിമകളില്‍ നദിയ വേഷമിട്ടു. 1988ല്‍ വിവാഹം കഴിഞ്ഞ ശേഷവും സിനിമയില്‍ സജീവമായിരുന്ന നദിയ ആദ്യ മകളുടെ ജനനത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. മലയാള നടിമാരിലെ മമ്മൂട്ടി എന്നാണ് നദിയ അറിയപ്പെടുത്തത്. എന്നാൽ ഇപ്പോൾ  മാധ്യമങ്ങളോടുള്ള താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയോടൊപ്പം വീണ്ടും നായികയാവുകയാണല്ലോ, അന്നത്തെ സൗന്ദര്യം മമ്മൂട്ടി ഇന്നും നിലനിര്‍ത്തുന്നുണ്ട്, അതില്‍ അസൂയ ഉണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് നദിയ മൊയ്തു നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

 'അസൂയ എന്തിന്? സന്തോഷമാണ്. ഇത്രയും നാള് കാഴിഞ്ഞാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ സാധിക്കുന്നത് സന്തോഷമാണ്. അതൊരു ഗിഫ്റ്റാണ്, അനുഗ്രഹമാണ്. കുശുമ്പ് എന്തിനാണ് എന്ന് ചോദിച്ചാല്‍ ഇപ്പോഴും അദ്ദേഹത്തിന് അതുപോലെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. നമ്മള്‍ പെണ്ണുങ്ങള്‍ എത്ര സൗന്ദര്യം കാത്തുസൂക്ഷിച്ചാലും അതുപോലെയുള്ള റോളുകള്‍ കിട്ടുന്നില്ല. അതില്‍ കുശുമ്പുണ്ട്,' എന്നായിരുന്നു നദിയയുടെ മറുപടി.അതേസമയം ഭീഷ്മ പര്‍വ്വവും മഹാഭാരതവും തമ്മിലുള്ള സാമ്യതകള്‍ ചര്‍ച്ചയായി മാറുന്നുണ്ട്. ഇതേക്കുറിച്ചും മമ്മൂട്ടി പ്രതികരിക്കുകയുണ്ടായി. 

മഹാഭാരതവുമായി 'ഭീഷ്മ പര്‍വത്തിനും' ചില സാമ്യമങ്ങളുണ്ടെന്ന് മമ്മൂട്ടി പറയുന്നത്. മഹാഭാരതത്തിന്റെ അടരുകളില്ലാത്ത സിനിമയോ നാടകമോ ഉണ്ടോ, ജീവിതത്തിലും മഹാഭാരതം റഫറന്‍സുകള്‍ വരാറില്ലേ, തീര്‍ച്ചയായും ഭീഷ്മപര്‍വത്തിലും അതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ഭീഷ്മ പര്‍വ്വം കുടുംബകഥയല്ല, കുടുംബങ്ങളുടെ കഥയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കഥാപാത്രങ്ങള്‍ക്കും വേരുകളുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ബിലാലിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണോ ഭീഷ്മയെന്ന ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്.. ഇത് വേറെ വെടിക്കെട്ടാണ്. ബിലാലുമായി ഒരു സാമ്യവുമില്ല.

 ചിലപ്പോള്‍ കഥാ പരിസരവുമായി ബന്ധമുണ്ടാകും. ബിഗ് ബിയിലെ പോലെ മട്ടാഞ്ചേരിയൊക്കെയാണ് ഈ ചിത്രത്തിന്റെയും ലൊക്കേഷന്‍. മൈക്കിളിനെ ബിലാല്‍ അല്ലാതാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ബിലാല്‍ വന്നാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി 'പ്രേക്ഷകന്‍ സിനിമ കണ്ടിട്ട് എന്താന്ന് വെച്ചാല്‍ പറയും. നമുക്ക് അവരോട് പറയാനുള്ളതാണ് ഈ സിനിമ. ഇനി സിനിമ കണ്ടിട്ട് പ്രേക്ഷകര്‍ പറയട്ടെ. അവര്‍ പറയുന്നത് സത്യമായി നിങ്ങള്‍ പറഞ്ഞാല്‍ മതി,' എന്നായിരുന്നു.

Actress nadiya moidu words about megastar movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES