Latest News

നാലു മാസം മുമ്പ് ഉറപ്പിച്ച കല്യാണം; സാധനങ്ങള്‍ വാങ്ങാന്‍ ഒന്നിച്ചു നടത്തിയ യാത്ര മരണത്തിലേക്ക്; കല്യാണപ്പന്തലുകള്‍ ഉയരേണ്ട വീട്; ഒന്നിച്ച് മരണവീടായി; ടീനയ്ക്കും അഖിലിനും സംഭവിച്ചത്‌

Malayalilife
നാലു മാസം മുമ്പ് ഉറപ്പിച്ച കല്യാണം; സാധനങ്ങള്‍ വാങ്ങാന്‍ ഒന്നിച്ചു നടത്തിയ യാത്ര മരണത്തിലേക്ക്; കല്യാണപ്പന്തലുകള്‍ ഉയരേണ്ട വീട്; ഒന്നിച്ച് മരണവീടായി; ടീനയ്ക്കും അഖിലിനും സംഭവിച്ചത്‌

വിവാഹം എന്നത് ഓരോ കുടുംബത്തിനും വലിയൊരു പ്രതീക്ഷയും ആഘോഷവുമാണ്. രണ്ട് വീടുകളിലും അതിനായി ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു  ഒരവസാനപ്രധാനമായ ഷോപ്പിംങ്ങ്, സുഹൃത്തുക്കളെ വിളിക്കുന്ന തിരക്കുകള്‍, വീടു ചുറ്റും അലങ്കാരങ്ങളും സന്തോഷമുറഞ്ഞ ചര്‍ച്ചകളും. രണ്ടു കുടുംബങ്ങളും സ്വന്തം മക്കളുടെ പുതിയ ജീവിതം തുടങ്ങാനായുള്ള പ്രതീക്ഷകളിലായിരുന്നു. എന്നാല്‍ ആ സന്തോഷം ഒറ്റ രാത്രകൊണ്ട് മറിഞ്ഞു. അപ്രതീക്ഷിതമായിട്ടാണ് മക്കളുടെ മരണവാര്‍ത്ത അവരുടെ മാതാപിതാക്കളെ തേടിയെത്തിയത്. വിവാഹ മുന്നൊരുക്കങ്ങള്‍ക്കിടെ സൗദി അറേബ്യയിലെ അല്‍ ഉലയ്ക്ക് സമീപം കാറപകടത്തില്‍ പ്രതിശ്രുത വരനും വധുവും മരിക്കാനിടയായ സംഭവത്തില്‍ ടീന ബൈജുവിന്റെ മൃതദേഹവും നാട്ടിലെത്തിച്ചു. സംഭവം നടന്ന് 64 ദിവസത്തിന് ശേഷമാണ് വയനാട് സ്വദേശിയായ ടീനയുടെ മൃതദേഹം വീട്ടില്‍ എത്തിക്കുന്നത്. പ്രതിശ്രുത വരന്‍ അമ്പലവലല്‍ കുറ്റിക്കൈത ഇളയിടത്തു മഠത്തില്‍ അഖില്‍ അലക്‌സിന്റെ മൃതദേഹം നാല് ദിവസം മുന്‍പാണ് നാട്ടിലെത്തിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 2ന് ആണ് അപകടം നടന്നത്. വിവാഹ ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനാണ് ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ഇരുവരും കാറില്‍ യാത്ര ചെയ്തത്. അപകടത്തില്‍ രണ്ടു കാറുകളും പൂര്‍ണമായി കത്തിനശിച്ചിരുന്നു. ഫൊറന്‍സിക് പരിശോധനാ ഫലം വൈകിയതാണ് മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ താമസിച്ചതെന്നാണ് അറിയുന്നത്. 4 മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനാവശ്യമായ സാധനങ്ങള്‍ ഒരുമിച്ചു വാങ്ങാനാണ് അഖില്‍ ടീനയുടെ അടുത്തേക്ക് പോകുന്നത്. വിവാഹ ശേഷം അഖിലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള ശ്രമവും ടീന ആരംഭിച്ചിരുന്നു.

ബൈജുവിന്റെയും നിസിയുടെയും മൂത്ത മകള്‍ ടീനയ്ക്ക് ഒന്നര വര്‍ഷം മുന്‍പാണ് സൗദിയിലേക്ക് നഴ്‌സ് വീസ ലഭിക്കുന്നത്. ബൈജു നടവയലില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറാണ്. നിസി പ്രദേശത്തെ അച്ചാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ടീന. എല്ലാ ദിവസവും രാത്രി 8 മണിക്ക് വിളിക്കുന്ന മകള്‍ 2ന് രാത്രി വിളിച്ചില്ല. അങ്ങോട്ടേക്കു വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. തുടര്‍ന്ന് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് അപകട വിവരം വീട്ടുകാര്‍ അറിയുന്നത്. അപ്പോഴും മരണം അറിഞ്ഞിരുന്നില്ലായിരുന്നു. പിന്നീടാണ് മദീനയിലെ മലയാളി സംഘടനാ പ്രവര്‍ത്തകര്‍  മരണവിവരം കൈമാറുന്നത്. ട്വിങ്കിളാണ് സഹോദരി.

അമ്പലവലല്‍ കുറ്റിക്കൈത ഇളയിടത്തു മഠത്തില്‍ അഖില്‍ അലക്സിന്റെ മൃതദേഹം നോര്‍ക്കയുടെ സഹായത്തോടെ നാല് ദിവസം മുന്‍പാണ് നാട്ടിലെത്തിച്ചത്. പറമ്പില്‍ പണിയെടുത്തും പശുവിനെ നോക്കിയും ജീവിച്ചിരുന്ന കുടുംബമായിരുന്നു അഖിലിന്റേത്. വെല്ലൂരിലെ ബിരുദ പഠനത്തിനു ശേഷം വിദ്യാര്‍ഥി വീസയിലാണ് അഖില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. പഠനത്തിനിടെ ജോലി ചെയ്തായിരുന്നു ജീവിതം. രണ്ടര വര്‍ഷം മുന്‍പാണ് അഖിലിന് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ലഭിക്കുന്നത്. ഇതിനിടെ, അനിയന്‍ ഡെനില്‍ അലക്‌സും ഇംഗ്ലണ്ടിലെത്തി. 4 മാസം മുന്‍പു നടവയല്‍ സ്വദേശി ടീനയുമായി അഖിലിന്റെ വിവാഹവും ഉറപ്പിച്ചു. കഷ്ടപ്പാടുകളില്‍ നിന്നു കുടുംബം മെല്ലെ കരകയറി വരുന്നതിനിടെയാണ് അഖിലിന്റെയും പ്രതിശ്രുതവധു ടീനയുടെയും മരണ വാര്‍ത്ത എത്തിയത്. അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍സ് പള്ളിയിലായിരുന്നു അഖിലിന്റെ സംസ്‌കാരം.

അപകടത്തില്‍ ഇരുവരുടേയും പാസ്‌പോര്‍ട്ടുകളും മറ്റുരേഖകളും കത്തി നശിച്ചിരുന്നു. കെഎംസിസി വെല്‍ഫെയര്‍വിങ് പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായാണ് ഏറെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്. നോര്‍ക്കയും സഹായവുമായി രംഗത്തുണ്ടായിരുന്നു. ഇരുവരുടേയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാനച്ചിലവടക്കം വഹിച്ചത് ഇന്ത്യന്‍ എംബസിയായിരുന്നു. അപ്രതീക്ഷിതമായ മരണം രണ്ട് കുടുംബത്തേയും തളര്‍ത്ത് കളഞ്ഞിരിക്കുകയാണ്. ആഘോഷം നിറയേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ കണ്ണീര്‍ മാത്രമാണ്.

teena and akhil death reason

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES