Latest News

നയനവിസ്മയം ഒരുക്കി ആമപ്പാറ

Malayalilife
topbanner
നയനവിസ്മയം ഒരുക്കി ആമപ്പാറ

ഞ്ചാരപ്രിയർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഇടമാണ് ആമപ്പാറ.  ലോക ടൂറിസം ഭൂപടത്തിലേക്ക് ആമപ്പാറ പാറയിടുക്കിലെ ഇടുങ്ങിയ നടപ്പാത സ്ഥാനം പിടിച്ചതോടെ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ആമപ്പാറയും കണ്ടാണ് രാമക്കൽമേടിലെത്തുന്നവരൊക്കെയും  മടങ്ങുന്നത്. ആമപ്പാറയുടെ പ്രത്യേകത ഒരാൾക്കു കഷ്ടിച്ചു പോകാൻ കഴിയുന്ന നടപ്പാതയാണ്. പാറയിടുക്കിലൂടെ ഇഴഞ്ഞുവേണം നടന്നു പോയശേഷം  മറുവശത്തെത്താൻ. ഇരുവശവും പടുകൂറ്റൻ പാറയാണ്. പാറയിടുക്കിലൂടെ സഞ്ചരിച്ചു മറുവശത്തെത്തിയാൽ മനോഹരമായ പ്രകൃതിഭംഗിയും ആസ്വദിക്കാം.

ഏറെ  സാഹസികമാണ് രാമക്കൽമേടിൽ നിന്നും ആമപ്പാറയിലേക്കുള്ള യാത്രയും.ആമപ്പാറയിലേക്കുള്ള യാത്ര  ഒാഫ്റോഡ് യാത്രാപ്രേമികളെ ഹരം കൊള്ളിക്കും. നെടുങ്കണ്ടം – രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജംഗ്ഷനാണ്, അവിടെ നിന്നും ജീപ്പിൽ ആമപ്പാറയിലെത്താം.

 മലനിരകളിൽ കോടമഞ്ഞ് മൂടിയത് ഭൂമിശാസ്ത്രപരമായി അനേകം പ്രത്യേകതകളുള്ള ആമപ്പാറ സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയായി.  കഴിഞ്ഞ ദിവസം ആമപ്പാറ മലയോരം കോട മേഖലയിലെ കനത്ത മഴയ്ക്കു ശേഷമാണ് മഞ്ഞണിഞ്ഞത്. ആമപ്പാറ പാറയിടുക്കിൽ ഒരാൾക്കു കഷ്ടിച്ച് പോകാൻ കഴിയുന്ന നടപ്പാതയടക്കം കോടമഞ്ഞ് മൂടി. 

നിലവിൽ പുരോഗതിയിലാണ്  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രദേശം കൂടുതൽ മനോഹരമാക്കുന്നതിനും സുരക്ഷയ്ക്കുമുള്ള പദ്ധതികളുടെ നിർമാണവും. 20 മീറ്റർ ഉയരമുള്ള വാച്ച് ടവർ, ഇരിപ്പിടങ്ങൾ, ശുചിമുറി സമുച്ചയം,  തുടങ്ങിയവയും  നിർമിക്കുന്നുണ്ട്. ലൈറ്റിങ് ക്രമീകരണവും ഏർപ്പെടുത്തും.  തൂക്കുപാലവും അടുത്ത ഘട്ടത്തിൽ സ്ഥാപിക്കും. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

Read more topics: # A trip to amappara
A trip to amappara

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES