Latest News

കരിയറില്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ അപ്രതീക്ഷിത രോഗം; അറിഞ്ഞത് മൂന്നാം സ്റ്റേജില്‍; എട്ട് കീമോയും 21 റേഡിയേഷനുമായി വേദനയുടെ നാളുകള്‍; ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നടി ശിവാനിയുടെ കഥ

Malayalilife
 കരിയറില്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ അപ്രതീക്ഷിത രോഗം; അറിഞ്ഞത് മൂന്നാം സ്റ്റേജില്‍; എട്ട് കീമോയും 21 റേഡിയേഷനുമായി വേദനയുടെ നാളുകള്‍; ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നടി ശിവാനിയുടെ കഥ

മലയാളികള്‍ ഒരിക്കലും മറക്കാത്ത നടിമാരില്‍ ഒരാളാണ് ശിവാനി. മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച ശിവാനി അണ്ണന്‍ തമ്പി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായിട്ടാണ് ബിഗ് സ്‌ക്രീനിലേക്ക് വരുന്നത്. അതിന് ശേഷം നായികാ നിരയിലേക്ക് വന്ന നടി രഹസ്യ പൊലീസ് ഉള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴില്‍ ചെയ്ത നാങ്ക് എന്ന ചിത്രമെല്ലാം വലിയ വിജയം ആയിരുന്നു. അങ്ങനെ കരിയറില്‍ എല്ലാം സ്വപ്രയത്‌നത്തിലൂടെ നേടിയെടുക്കുന്നതിനിടെയാണ് കൊവിഡ് കാലം വന്നത്. സിനിമ ഷൂട്ടിങുകളും, മറ്റ് തിരക്കുകളും എല്ലാം പെട്ടന്ന് നിലച്ചു. കൊവിഡ് മാറുമ്പോഴേക്കും ശിവാനിയ്ക്ക് കാന്‍സര്‍ രോഗം സ്ഥിരികീകരിച്ചു.

വര്‍ക്ക് ഫ്രം ഹോം എന്ന ചിത്രത്തിന്റെ എഡിറ്റിങ് സമയത്താണ് ശിവാനിക്ക് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. അസ്വസ്തത തോന്നിയപ്പോള്‍ ഹോസ്പറ്റലില്‍ എത്തി ബയോപ്സിക്ക് അയക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ബയോപ്സി റിസള്‍ട്ട് വന്നപ്പോള്‍ ക്യാന്‍സര്‍ മൂന്നാഘട്ടം. എട്ട് കീമോയും 21 റേഡിയേഷനും. അന്നാണ് ഭര്‍ത്താവായ പ്രശാന്തിന്റെ യഥാര്‍ത്ഥ സ്നേഹം ശിവാനി തിരിച്ചറിയുന്നത്. പ്രണയ വിവാഹം ആയിരുന്നു ശിവാനിയുടെയും പ്രശാന്തിന്റെയും. ഒരു ഇന്റര്‍വ്യൂവിന് പ്രശാന്തിനെപോലത്തെയാളാണ് കല്ല്യാണം കഴിക്കാന്‍ വേണ്ടതെന്ന് ശിവാനി വെളിപ്പെടുത്തിയിരുന്നു. അന്ന് വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ പ്രശാന്ത് വിളിക്കുകയും പിന്നീട് അത് പ്രണയത്തിലേക്ക് കടക്കുകയുമായിരുന്നു. ഹോസ്പ്പിറ്റലില്‍ എപ്പോഴും എന്തിനം ഏതിനും ശിവാനിക്ക് കൂട്ടായി പ്രശാന്തും ഉണ്ടായിരുന്നു. ഐപിഎല്‍ ക്രിക്കറ്ററാണ് പ്രശാന്ത്.

2011 ല്‍ വിവാഹം കഴിഞ്ഞു. ചെന്നൈയില്‍ താമസമാക്കി. മകന്‍ ഇഷാന്‍പുത്ര ജനിച്ചതിനുശേഷം നാലുവര്‍ഷം ബ്രേക്ക് എടുത്തു. അതിനു ശേഷം സിനിമയില്‍ സജീവമായിത്തുടങ്ങി. അപ്പോഴാണ് ക്യാന്‍സര്‍ രോഗം വരുന്നത്. 2022ലാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ആശുപത്രിക്കാലം ആദ്യം കടുത്ത നിരാശയുടെ ദിനങ്ങളായിരുന്നു. എങ്ങനെ പുറത്തു കടക്കണം എന്നറിയാത്ത അവസ്ഥ. അത്രയും മാനസികസംഘര്‍ഷം തോന്നിയിരുന്നു ഈ സമയങ്ങളില്‍. കുഞ്ഞായിരിക്കുമ്പോള്‍ ഷൂട്ടിങ്ങിന് വേണ്ടി മേക്കപ്പിടുമ്പോള്‍ ഒരു മോശം അനുഭവം ഉണ്ടായിരുന്നു. പിന്നീട് ഒറ്റയ്ക്ക് അഭിനയിക്കാന്‍ ഒക്കെ മടിയായിരുന്നു. പാട്ടും ഡാന്‍സും പഠിക്കുന്നതും നിര്‍ത്തി. പിന്നെ പഠിച്ച സ്‌കൂളിലെ സിസ്റ്ററമ്മമാരുടെ സ്നേഹപരിലാളനകള്‍ കൊണ്ടാണ് കലാരംഗത്തേക്കു തിരിച്ചുവന്നത്. അതുകൊണ്ടു തന്നെ അതാണ് ആദ്യഅതിജീവനം. കാന്‍സറിനു പോലും രണ്ടാം സ്ഥാനമേയുള്ളു.

പിന്നീട് സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നാഗര്‍കോവിലില്‍ എന്‍ജിനീയറിങ്ങിനു ചേര്‍ന്നു. അക്കാലത്താണ് മോഡലിങ്ങിലേക്കു കടക്കുന്നത്. 'മഴവില്ല്' എന്ന ചാനല്‍ പരിപാടിയുടെ അവതാരകയായി ദൃശ്യമാധ്യമരംഗത്തു തുടക്കം കുറിച്ചു. സര്‍ഗോ വിജയകുമാറാണ് അന്ന് ആ പരിപാടിയുടെ പ്രൊഡ്യൂസര്‍. അതിനുശേഷമാണ് മമ്മൂട്ടി ഇരട്ടറോളില്‍ അഭിനയിച്ച 'അണ്ണന്‍ തമ്പി'യില്‍ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിക്കുന്നത്. എസ്.എന്‍. സ്വാമി കഥയും തിരക്കഥയും എഴുതിയ രഹസ്യ പൊലീസ് എന്ന ജയറാം സിനിമയില്‍ നാലു നായികമാരില്‍ ഒരാളായി. തമിഴ് സിനിമകളിലും അഭിനയിച്ചു. ആനന്ദം ആരംഭം, നാന്‍ഗ എന്നിവ പ്രധാന ചിത്രങ്ങള്‍. കരിയറില്‍ സ്വന്തം പേരുറപ്പിക്കാനുള്ള യാത്ര സജീവമായിരിക്കുമ്പോഴാണ് അസുഖം പിടിമുറുക്കുന്നത്. അതുവരെ പരിചയമില്ലാത്ത മരുന്നിന്റെ ലോകം. മരുന്നുമണങ്ങളില്‍ കടന്നു വരുന്ന രാത്രികള്‍ പകലുകള്‍.

എട്ടാമത്തെ കീമോയുടെ സമയത്ത് മുടിയെല്ലാം കൊഴിഞ്ഞു. അപ്പോഴാണ് വീണ്ടും പഠിക്കാന്‍ മോഹം തോന്നുത്. അങ്ങനെ ബിസിനസ് മാനേജ്മെന്റ് മാസ്റ്റര്‍ ഡ്രിഗ്രിക്ക് ചേരുന്നത്. പഠന സമയത്ത് ക്യാന്‍സര്‍ ഏറെക്കുറെ ഭേദമായി. എങ്കിലും പഠനം നിര്‍ത്തിയില്ല. വിദേശ സര്‍വകലാശാലകളില്‍ നിന്നടക്കം നാലു ബിരുദാനന്തര ബിരുദങ്ങളും ഗവേഷണ ബിരുദവും നേടി. യു.എസ്.എ ഗ്ലോബല്‍ അക്കാദമിയുടെ മീഡിയ ഹെഡ് കൂടിയാണ് ശിവാനി. ഇതിനിടയ്ക്ക് അഭിനയം, ഫാഷന്‍ ഷോ അങ്ങനെ സദാ സജീവമായ ജീവിതം. ഈ അടുത്തകാലത്ത് കൊച്ചിയില്‍ ഒരു സ്വകാര്യ ഏജന്‍സി നടത്തിയ മിസ്സിസ് കേരള മത്സരത്തില്‍ കിരീടം ചൂടി താരം. കാന്‍സറിനെ അതിജീവിച്ചു വന്നതിന് ശേഷം ശിവാനി വീണ്ടും സജീവമായി. ഡബ്ല്യുഎഫ്എച്ച് എന്ന സിനിമ നിര്‍മിച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്. നിലവില്‍ സമാജ് വാദി സംസ്‌കൃതിക് പ്രഘോഷിന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറിയാണ് ശിവാനി ഭായ്. തോറ്റു കൊടുക്കാത്ത മനസ്സിനും, തീരുമാനങ്ങളും തന്നെയാണ് ശിവാനിയുടെ വിജയം

Read more topics: # ശിവാനി
sivanI cancer fighting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES