നൃത്തത്തിന്റെ ചുവടുകളും ചലനങ്ങളും ചിട്ടപ്പെടുത്തിയ ജീവിതത്തില്‍ നിന്നും നാട്യപ്രവീണ്‍ ശ്രീജിത്ത് മാരിയല്‍ ഇനി പ്രേക്ഷകർക്കായി ഒരു കാഴ്ചയുടെ വസന്തം തീര്‍ക്കാന്‍ തയ്യാറെടുക്കുകയാണ് പാലക്കാട് സ്വദേശിയായ ശ്രീജിത്ത് മാരിയല്‍.
വേദികളിലൂടെ നര്‍ത്തകനായി തന്റെ കലാജീവിതം ആരംഭിച്ച ശ്രീജിത്ത് തന്റെ മേല്‍വിലാസം പുതിയൊരു മേഖലയില്‍ കുറിക്കാന്‍ ഉള്ള ഒരുക്കത്തിലാണ്.അതും നര്‍ത്തകനില്‍ നിന്നും സിനിമാ സംവിധായകനിലേക്ക്. ഈ കലാകാരന്‍ അഘോരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ഇപ്പോള്‍ ഉള്ളത്.
എക്കാലവും ശ്രീജിത്തിന്റെ സപര്യ ക്ലാസിക്കല്‍ നൃത്തമായിരുന്നു. ഭതരനാട്യം, കുച്ചിപ്പിടി, നാടോടിനൃത്തം, തന്റെതായ കൈയൊപ്പ് രേഖപ്പെടുത്തുകയും ചെയ്‌തു. കേരള നടനം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്‌തു. നിരവധി വേദികളില്‍ സ്‌കൂള്‍ – കോളജ് പഠന കാലയളവില്‍ നൃത്തം അവതരിപ്പിച്ചാണ് ശ്രീജിത്ത് കരിയര്‍ ആരംഭിക്കുന്നത്.
അവിടെ നിന്നുമാണ് ഇപ്പോൾ സിനിമാ സംവിധായകന്റെ തൊപ്പി അണിയാന്‍ ഒരുങ്ങുന്നത്. മലയാള സിനിമയിലേക്ക് അനശ്വര നടന്‍ കൊച്ചിന്‍ ഹനീഫയുടെ ശിഷ്യനായാണ് ശ്രീജിത്ത് ആദ്യം ചുവടുവെക്കുന്നത്. കൊച്ചിന്‍ ഹനീഫയുടെ ശിക്ഷ്യനായി സംവിധാനവും തിരക്കഥാ രചനയും സ്വായത്തമാക്കാള്‍ നൃത്തത്തിലുള്ള മികവായിരുന്നു ശ്രീജിത്തിന് എന്നും കരുത്തായത്.
അതുകൊണ്ടു തന്നെ സാമൂഹിക പ്രസക്തമായ വിഷയമാണ് ആദ്യ ചിത്രത്തില്‍ പറയുന്നത്. അഘോരം ചര്‍ച്ച ചെയ്യുന്നത് യുവതലമുറയില്‍ ലഹരിയുടെ സ്വാധിനം സൃഷ്ടിക്കുന്ന അപചയത്തെക്കുറിച്ചായിരിക്കും . വരും മാസങ്ങളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ലൊക്കേഷനാകുന്നത് പാലക്കാടും പരിസര പ്രദേശങ്ങളുമാണ്. ശ്രീജിത്താണ് അഘോരത്തിന്റെ രചനയും സംവിധാനവും ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു പിടി പുതുമുഖങ്ങളും ഒട്ടേറെ സീനിയര്‍ അഭിനേതാക്കളും അണിനിരക്കുന്നു.
അതെ സമയം അഭിനയ രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് ശ്രീജിത്ത്. നിലവിൽ ശ്രീജിത്ത് നായകനായി അഭിനയിക്കുന്ന ‘യഥോ ഹസ്ത തഥോ മനഃ’ യുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നടി സൗപർണിക സുഭാഷ് ഈ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. ക്ലാസിക്കല്‍ ഐറ്റംസില്‍ ഏഷ്യാനെറ്റ് പ്ലസ് ടിവി ചാനലിലെ ജനക് ജനക് ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിന്നറാവുകയും കൂടാതെ ജയാ ടിവിയിലെ സൂപ്പര്‍ ജോഡിയില്‍ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഭാര്യ സുഗത. മകന്‍ ശ്രീഹരി.