മലയാളത്തിന്റെ താരരാജാവാണ് നടൻ മോഹൻലാൽ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും എന്നാൽ ഇപ്പോൾ ആദ്യ ചിത്രം മഞ്ഞില്‍വിരിഞ്ഞപൂക്കള്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്.ഡിഗ്രി കഴിഞ്ഞാല്‍ പിന്നീട് എന്താണ് എന്ന് ചിന്തിച്ചു നടക്കുമ്ബോള്‍ മനസ്സില്‍ സിനിമക്ക് വലിയ സ്ഥാനമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല , സിനിമയാണ് ലക്ഷ്യം എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നോ എന്നും അറിയില്ല എന്ന് പറഞ്ഞാണ് മോഹൻലാൽ തന്റെ വാക്കുകൾ തുടങ്ങുന്നത്.
ആ നാളുകളിലാണ് എന്റെ സുഹൃത്തായ സുരേഷിന്റെ കണ്ണില്‍ ഒരു പത്ര പരസ്യം ഉടക്കുന്നത്, അവന്‍ പത്രപരസ്യം ഉറക്കെ വായിച്ചു.. നവോദയയുടെ പുതിയ ചിത്രത്തിലേയ്ക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു എന്നതായിരുന്നു പരസ്യം. സുഹൃത്തുക്കള്‍ എഴുതി തയ്യാറാക്കിയ അപേക്ഷ അടുത്തദിവസം പോസ്റ്റ് ഓഫീസില്‍ കൊണ്ടുചെന്നു, പക്ഷേ ചില്ലറ വേണമെന്നു ജീവനക്കാരന്‍ പറഞ്ഞു അതിനാല്‍ ആ കത്ത് അയക്കാതെ സുഹൃത്ത് സുരേഷിന്റെ വീട്ടില്‍ ഏല്‍പ്പിച്ചു മടങ്ങി. പിന്നീട് സുരേഷിന്‍റെ അമ്മയാണ് ആ കത്ത് അയാളെ കൊണ്ട് അയച്ചത്.
രണ്ടാം നാള്‍ ആലപ്പുഴയില്‍ നവോദയ ഓഫീസില്‍ എത്താനുള്ള ടെലിഗ്രാം കിട്ടി, എന്നെപ്പോലെ ഒരുപാട് പേര് അവിടെയെത്തിയിരുന്നു . അഭിനയിച്ചു കാണിക്കാന്‍ ഉള്ള ഒരു ഭാഗം എനിക്ക് ഫാസില്‍ പറഞ്ഞു തരുകയായിരുന്നു. 'ഹാലോ പ്രേം, പ്രേം കൃഷ്ണന്‍ ,ഐ ആം നരേന്ദ്രന്‍ ആന്‍ഡ് ദിസ് ഈസ് മിസ്സിസ് പ്രഭാ നരേന്ദ്രന്‍' എന്നുള്ളതായിരിക്കുന്നു ആ ഡയലോഗ്. ഞാന്‍ ഇന്നും വിശ്വസിക്കുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനെ കണ്ടുപിടിക്കാന്‍ ഫാസിലിനും ജിജോയ്ക്കും തെറ്റ് പറ്റിയിട്ടില്ല എന്നാണ്. കൂടാതെ ജഡ്ജസായിരുന്നു മറ്റെല്ലാവരും രണ്ടും മൂന്നും മാര്‍ക്ക് എനിക്കിട്ടപ്പോള്‍ ജിജോയും ഫാസിലും എനിക്ക് തന്നത് 90, 95 എന്നീ മാര്‍ക്കുകളാണ് എന്നതും ശ്രദ്ധേയമായിരുന്നു.
ഇന്ന് നരേന്ദ്രന്‍ എന്നെ കൊണ്ട്പോയ ദൂരങ്ങള്‍ എത്രയാണെന്ന് എനിക്ക് അറിയില്ല. 40 കൊല്ലം കടന്നുപോയിട്ടും നരേന്ദ്രനോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകളുടെ താഴ നിന്ന എന്നെ ഉയരങ്ങളിലേക്ക് പിടിച്ചു കയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി നരേന്ദ്രന്‍ ഇന്നും എന്റെ മുന്നിലുണ്ട്. സിനിമയില്‍ തന്നെ നീ നിലനില്‍ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'. അതിനുശേഷം എത്ര ശ്രമിച്ചിട്ടും എനിക്ക് എന്റെ വീട്ടിലേക്ക് പഴയ ലാലുവായി തിരികെ വരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്സത്യം.