കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആക്രമണത്തിന്റെ ഇരയായ നടിയെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമർശം മലയാള സിനിമയിൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അമ്മ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ നടി ഉണ്ടാകില്ലെന്നും ആ നടി അമ്മയിൽ അംഗമല്ലെന്നും മരിച്ച് പോയവർ തിരിച്ച് വരില്ലെന്നുമായിരുന്നു ഒരു സ്വകാര്യ മലയാളം ന്യൂസ് ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിൽ സംസാരിക്കവെയാണ് ഇടവേള ബാബു തുറന്ന് പറഞ്ഞത്. ഇതായിരുന്നു വിവാദത്തിന് വഴി വച്ചതും.
ഇതേ തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പാർവതി സംഘടനയിൽ നിന്ന് രാജിവെച്ചതും. പാർവതിക്ക് പിൻതുണയുമായി ഇതിന് പിന്നാലെ സംഘടന നിലപാട് വ്യക്തമാക്കണമെന്നറിയിച്ച് കൊണ്ട് രേവതി, പദ്മപ്രിയ എന്നിവർ കത്തയച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇടവേള ബാബുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഒമർ ഫേസ്ബുകിളുടെ ബാബു പറഞ്ഞ കാര്യം വളച്ചൊടിച്ച് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കുറിച്ചു. 100 ശതമാനവും മരിച്ചു പോയവരും സംഘടനയിൽ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാൻ കഴിയില്ലാ എന്നത് കറക്ടായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒമർ ലുലുവിന്റെ കുറിപ്പിലൂടെ
ഇന്നാണ് വിവാദമായ ഇൻറ്റർവ്യൂ കണ്ടത് ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയിൽ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം, പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്. മരിച്ചു പോയവരും സംഘടനയിൽ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാൻ കഴിയില്ലാ എന്നത്. അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട് നടീ നടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്,പിന്നെ ഇന്റർവ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടൻ എന്താ ഉദ്ദേശിച്ചത് എന്ന് ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല.