മലയാളത്തില്‍ സിനിമ മേഖലയിൽ മെഗാ വിജയങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ധിഖ്. എന്നാൽ ഇപ്പോൾ തന്റെ കരിയറില്‍ നേരിട്ട വലിയ ഒരു പ്രതിസന്ധി നിമിഷത്തെക്കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ. 'ബോഡിഗാര്‍ഡ്' മലയാളത്തില്‍ ചെയ്യുമ്പോൾ താന്‍ ഏറെ വിഷമിച്ചുവെന്നും 'ബോഡിഗാര്‍ഡ്' മോശമല്ലാത്ത സിനിമയായിരുന്നിട്ടും ആ സിനിമയ്ക്ക് ഏറെയും വിമര്‍ശനങ്ങള്‍ ആണ് ഉയർന്നിരുന്നത് എന്ന് തുറന്ന് പറയുകയാണ് സിദ്ധിഖ് പറയുന്നു.
'ഞാന്‍ പണ്ടും ഒഴിഞ്ഞു മാറുന്ന സ്വഭാവക്കാരനാണ്. ഇന്നും അങ്ങനെ തന്നെ. എന്റെ ഒരു ഏരിയയില്‍ വരുമ്ബോഴാണ് ഞാന്‍ ശക്തനാകുന്നത്. അല്ലാത്ത സമയത്തൊക്കെ എന്നോട് വാക്ക് തര്‍ക്കത്തിന് വരികയാണെങ്കില്‍ ഞാന്‍ പറഞ്ഞു നോക്കും എന്റെതായ ഒരു ലെവല്‍ വച്ച് പറഞ്ഞു നോക്കും. അതിനപ്പുറത്തേക്ക് അയാള്‍ ജയിക്കും എന്ന് തോന്നിയാല്‍ ഞാന്‍ പിന്മാറും. പക്ഷേ അവസാനം വിജയം എന്റെതാണെന്ന് ഞാന്‍ തെളിയിക്കും. ഒരുപാട് വിജയിച്ചു നില്‍ക്കുന്ന ഒരാള്‍ ഒന്ന് പരാജയപ്പെടണം എന്ന് ചിലര്‍ക്ക് എങ്കിലും ഒരു തോന്നാല്‍ ഉണ്ടോ എന്ന് നമ്മള്‍ സംശയിച്ചു പോകും. 'ബോഡിഗാര്‍ഡ്' എന്ന സിനിമ ചെയ്യുമ്ബോള്‍ എനിക്ക് എല്ലാ രീതിയിലും വേദന ഉണ്ടാക്കുന്ന അനുഭവങ്ങള്‍ ആയിരുന്നു.
അതിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ആണെങ്കിലും അതിന്റെ വിതരണ ഘട്ടത്തില്‍ ആണെങ്കിലും എല്ലാത്തിലും എനിക്ക് വേദനയാണ് കിട്ടിയിട്ടുള്ളത്. സിനിമ നല്ലതാണെന്ന് ഒരു വിഭാഗം പറഞ്ഞെങ്കിലും അതിനേക്കാള്‍ ഏറെ വിമര്‍ശനങ്ങളായിരുന്നു ആ സിനിമയ്ക്ക് നേരിടേണ്ടി വന്നത്. പക്ഷേ ഞാന്‍ അതൊക്കെ മറന്നു. ഒന്നും മിണ്ടാന്‍ പോയില്ല. ഇന്ന് ബോഡിഗാര്‍ഡിനെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിജയ സിനിമയുടെ കഥയായി അത് മാറി എന്നതാണ് ഇപ്പോൾ സിദ്ധിഖ് തുറന്ന് പറയുന്നത്'.