ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് സെലീന ജെയ്റ്റ്‌ലി. ഒരു നടി എന്നതിലുപരി താരം ഒരു മുന്‍ ലോകസുന്ദരി കൂടിയാണ്. വിവാഹിതയായ സെലീനയ്ക്ക് രണ്ട് പ്രസവത്തിലും ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടാമത്തെ പ്രസവത്തിൽ ജനിച്ച ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഒരിക്കലും മറ്റൊരാളെ അറിയിക്കാന്‍ ആവാത്ത ഹൃദയവേദനയാണ് കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോഴെന്ന് തുറന്ന് പറയുകയും ചെയ്തു താരം.
'നെഞ്ചോട് ചേര്‍ത്ത് പിടിച്ച ആര്‍തറിന്റെ ഇരട്ടസഹോദരന്റെ അകാല വിയോഗത്തിന്റെ നെഞ്ചുരുക്കുന്ന അനുഭവം. തീയ്യതി എത്തുന്നതിന് മുന്‍പേയുള്ള പ്രസവം അതീവ അപകടകരമാണ്. എന്നാല്‍ നഷ്ടബോധത്തിന്റെ ഇരുട്ടിനൊടുവില്‍ പ്രതീക്ഷയുടെ തിരിനാളമുണ്ടെന്ന് മറക്കരുത്. കാത്തിരുന്ന് ജനിച്ച ഒരു കുഞ്ഞ്. ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് അറിയുന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ വേദനയുടെ ഇരുട്ടില്‍ നിന്ന് കുട്ടി രക്ഷപ്പെട്ട് വരുന്ന കാഴ്ച അതീവ ഹൃദ്യവുമാണ്.
കങ്കാരുവിന്റെ മക്കളെ കണ്ടിട്ടില്ലേ. അതുപോലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംരക്ഷണത്തില്‍ കണ്ട് കൊതി തീരാത്ത മക്കളെ ഏല്‍പ്പിച്ച് കാത്തിരിക്കുന്ന മാതാപിതാക്കളുഠെ അവസ്ഥ എത്രമാത്രം ഹൃദയഭേദകമാണെന്ന് ഓര്‍ത്ത് നോക്കു. ഞങ്ങള്‍ അസാധ്യമായ വേദനകളിലൂടെയാണ് കടന്ന് പോയത്. ഒരു കുട്ടി ജനിച്ചതിന്റെ ആഹ്ലാദത്തിനൊപ്പം കൂടെ ജനിച്ച ഇരട്ട സഹോദരന്റെ സംസ്‌കാര ചടങ്ങിന്റെ ഒരുക്കങ്ങളും നടത്തുന്നതിന്റെ വിഷമം.
ഹൃദയത്തിനുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഞങ്ങള്‍ക്ക് കുഞ്ഞിനെ നഷ്ടപ്പെടുന്നത്. അന്ന് ഞങ്ങള്‍ ദുബായിലായിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവര്‍ ഞങ്ങളുടെ കുട്ടിയ്ക്ക് വേണ്ടി രാപകലലില്ലാതെ അധ്വാനത്തിലായിരുന്നു. ഒരു കുട്ടിയെ നഷ്ടപ്പെട്ട ആ അനുഭവം ഇന്നും അവിസ്മരണീയമായി നില്‍ക്കുന്നു' സെലീന പങ്കുവച്ചു.