2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ആസിഫ് അലി. നായകനായും സഹനടനായും വില്ലൻ കഥാപാത്രങ്ങളിലൂടെയുമെല്ലാം താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ചിത്രീകരണ സമയത്ത് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ആസിഫ്.
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ചിത്രീകരണ സമയത്ത് ഭാവനയോട് എല്ലാവരും ചോദിച്ചത് നായകന്‍ ആരാണെന്നായിരുന്നു. കര്‍ണ്ണാടകയില്‍ വെച്ചായിരുന്നു ചിത്രീകരണം. നിരവധി പേരായിരുന്നു ഭാവനയെ കാണാനായെത്തിയത്. നായകന്‍ ആരാണെന്ന് ചോദിച്ചവരോട് എന്നെ കാണിച്ചപ്പോള്‍ അയ്യേ ഇവനാണോ നായകനെന്നായിരുന്നു അവരുടെ ചോദ്യം. കളര്‍ഫുള്‍ ഷര്‍ട്ടൊക്കെ ഇട്ടായിരുന്നു ആ ചിത്രത്തിനായി ഉപയോഗിച്ചത്.
ഭാവനയുടെ നായകനായി എന്നെ അംഗീകരിക്കാന്‍ അവര്‍ക്ക് മടിയായിരുന്നു. അവരുടെ സംസാരം കേട്ട് ഞാനും ചമ്മിയിരുന്നു. കരിയറില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു അനുഭവമുണ്ടായത്. ചിത്രത്തില്‍ ആസിഫിന്റെ കരിയറിലെ തന്നെ തികച്ചും വ്യത്യസ്തമാര്‍ന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ആസിഫിന് കരിയര്‍ ബെസ്റ്റായി ഓമനക്കുട്ടനെത്തിയത് അടിക്കടിയുള്ള പരാജയത്തിന് ശേഷമായാണ്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.