പ്രശസ്‌ത തെലുങ്ക് ചലചിത്ര നടൻ ജയപ്രകാശ് റെഡ്ഡി വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള വസതിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. 74 വയസ്സായിരുന്നു. താരത്തിന്റെ അവസാന ചിത്രം ഈ വർഷം പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രമായ സരിലേരു നീക്കെവരുവാണ് . കോമഡി റോളുകളിലൂടെ ശ്രദ്ധനേടിയ താരമായിരുന്നു അദ്ദേഹം.
മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ ജയപ്രകാശ് റെഡ്ഡിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. തെലുങ്ക് സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു ജയപ്രകാശ് റെഡ്ദിയെന്ന് മഹേഷ് ബാബു അനുസ്‌മരിച്ചു.
സമാരസിംഹ റെഡ്ഡി എന്ന ഫീച്ചർ ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത് തുടർന്ന് വീര രാഘവ റെഡ്ഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ജെപി എന്ന് സ്നേഹപൂർവ്വം വിളിച്ച അദ്ദേഹം ജയം മനഡെ രാ , ചെന്നകേശവ റെഡ്ഡി എന്നീ ഹിറ്റ് ചിത്രങ്ങളിൽ വില്ലനായി അഭിനയിച്ചു. വില്ലൻ വേഷങ്ങൾക്ക് പുറമെ നിരവധി കോമഡി ചിത്രങ്ങളിലും ജയപ്രകാശ് റെഡ്‌ഡി അഭിനയിച്ചിരുന്നു.