നടൻ, സംവിധായകൻ തുടങ്ങിയ നിലകളിൽ എല്ലാം തന്നെ മലയാളി പ്രേക്ഷാകർക്ക് ഏറെ സുപരിചിതനായ താരമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം ഇപ്പോൾ താൻ കൊണ്ടുവന്ന നായികമാരെ കുറിച്ച് തുറന്ന്ബാ പറയുകയാണ്. താൻ നൽകിയ കഥാപാത്രങ്ങൾക്കപ്പുറം സിനിമയിൽ വേറിട്ട ഒരു കഥാപാത്രം ചെയ്യാൻ സാധിച്ചില്ലെന്നാണ് സംവിധായകൻ പറയുന്നത്.
ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇങ്ങനെ...
ഏപ്രിൽ പതിനെട്ട് എന്ന സിനിമയിൽ ഞാൻ കണ്ടു ഇഷ്ടപ്പെട്ട ശോഭനയുടെ ഒരു മുഖമുണ്ട്. ആ മുഖത്തിന്റെ മാഗ്നിഫിക്കേഷൻ ആയിരുന്നു നാഗവല്ലിയിൽ കാണാൻ സാധിച്ചത്. ഞാൻ ചില സമയത്ത് പറയാറുണ്ട് എന്റെ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഞാൻ ഹൈലൈറ് ചെയ്ത ആ ആംഗിളിന്റെ വളർച്ച മാത്രമാണ് ബാക്കി സംവിധായകർ അവരുടെ സിനിമയിൽ ഉപയോഗിച്ചത്. ഞാൻ കൊണ്ട് വന്ന പാർവതി പിന്നീട് പാവടയും ബ്ലൗസുമിട്ടു ശാലീന ഭംഗിയിൽ സിനിമ ചെയ്യുന്നതല്ലാതെ ഞാൻ കൊണ്ട് വന്ന ശൈലിയെ കടത്തി വെട്ടി കൊണ്ട് ഒരു കഥാപാത്രം ചെയ്യാൻ അവർക്ക് സാധിച്ചിട്ടില്ല.
ഏപ്രിൽ പതിനെട്ട്' എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ ശോഭനയ്ക്ക് കിട്ടിയ വലിയ ഗുണം എന്തെന്നാൽ ഞാൻ ചിത്രത്തിൽ ശോഭനയെ നായികയായി കാസ്റ്റ് ചെയ്യുമ്പോൾ അവർ പ്രായം കൊണ്ടും പരിചയം കൊണ്ടുമെല്ലാം അൺകംഫർട്ടബിളായിരുന്നു. പക്ഷെ ഫാസിൽ മണിച്ചിത്രത്താഴിൽ ആ കഥാപാത്രം എടുത്തു കൊടുത്തപ്പോൾ വളരെ ശക്തമായ നൃത്ത ചുവടുകളുള്ള ശോഭനയ്ക്ക് ഒരു ഉന്മേഷം കിട്ടി ബാലചന്ദ്രൻ മോനോൻ പറയുന്നു.