കോവിഡ് ബാധിച്ച് അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. എംജിഎം ഹെല്‍ത്‌കെയര്‍ ആശുപത്രി അദ്ദേഹം എക്മോ ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്ന് അറിയിച്ചു.എന്നാൽ നിലവിൽ വെന്റിലേറ്റര്‍ സഹായം നീക്കിയിട്ടില്ല. തൃപ്തികരമായ രീതിയിൽ രക്തസമ്മര്‍ദം അടക്കമുള്ള ആരോഗ്യ സൂചികകള്‍ എത്തുകയും ചെയ്തിട്ടുണ്ട്. രാജ്യാന്തര മെഡിക്കല്‍ വിദഗ്ധരുമായി കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുമെന്ന് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ അനുരാധ ഭാസ്കര്‍ പറഞ്ഞു.
എസ് പി ബാലസുബ്രഹ്മണ്യത്തെ ഈ മാസം അഞ്ചിന് കൊവിഡ് ബാധയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ് പി ബാലസുബ്രഹ്മണ്യം തന്നെ പിന്നാലെ ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ പുറത്തുവിട്ടിരുന്നു. വീഡിയോയിലൂടെ തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ ഹോം ക്വാറന്‍റൈന്‍ മതിയെന്ന് പറഞ്ഞെങ്കിലും ആശുപത്രിയില്‍ പ്രവേശിച്ചത് കുടുംബാംഗങ്ങളുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കാനാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 13ന് രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി മാറിയത്.
ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ഥിക്കുകയാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍. ആരാധകര്‍ മാത്രമല്ല സുഹൃത്തുക്കളും പ്രിയപ്പെട്ട എസ്പിബിയുടെ കാര്യത്തില്‍ ആശങ്കാകുലരാണ്. തങ്ങളുടെ ആശങ്കയും സങ്കടവുമെല്ലാം പങ്കുവച്ച് ഇളയരാജയും ചിത്രയും ഖുഷ്ബുവുമൊക്കെ രംഗത്തെത്തിയിരുന്നു.