ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തി ലഹരിമരുന്ന് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് പുറത്ത്. കന്നാബിഡിയോള്‍ ഓയില്‍ (സിബിഡി) ആണു നല്‍കിയിരുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. അതേ സമയം ഉടനെ തന്നെ റിയയ്‌ക്കെതിരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കേസെടുക്കുമെന്നുമാണു പുറത്ത് വന്നിരിക്കുന്ന സൂചന. എന്നാൽ സുഹൃത്ത് സുഹൃത്ത് അങ്കിത് ആചാര്യ സുശാന്ത് ലഹരിമരുന്ന് കഴിക്കുന്നതു താന്‍ കണ്ടിട്ടില്ലെന്നു ദേശീയ മാധ്യമത്തോടു പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം സുശാന്തിന് ഇല്ലെന്നും ഡോക്ടര്‍ കുറിച്ചുനല്‍കുന്ന മരുന്നാണ് കഴിക്കുന്നത് എന്നും കുടുംബ അഭിഭാഷകന്‍ വികാസ് സിങ്ങും തുറന്ന് പറഞ്ഞിരിക്കുകയാണ്. അതേസമയം, സുകണ്‍ട്രോള്‍ ബ്യൂറോ ശാന്തിന്റെ മരണത്തില്‍ ചേരുന്നുവെന്ന വാര്‍ത്തകളോടു പ്രതികരിച്ച് നടി കങ്കണ റണൗട്ട് രംഗത്ത് എത്തുകയും ചെയ്‌തു. ബോളിവുഡിലെ നിരവധി ഒന്നാം നിരക്കാര്‍ എന്‍സിബി ബോളിവുഡില്‍ പ്രവേശിച്ചാല്‍ അഴികള്‍ക്ക് അകത്താകും എന്നായിരുന്നു കങ്കണ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ട്വീറ്റ് വ്യക്തമാകുന്നത്. .
ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകള്‍ ബോളിവുഡില്‍ രക്തപരിശോധന നടത്തിയാല്‍ നടക്കും. പ്രധാനമന്ത്രിയുടെ ഓഫിസ് ബോളിവുഡിനെ ശുചിയാക്കുമെന്നാണു പ്രതീക്ഷ. ചലച്ചിത്ര മേഖലയില്‍ താന്‍ വിജയിക്കുകയും പ്രശസ്തമായ സിനിമാ പാര്‍ട്ടികളിലേക്കു പ്രവേശനം കിട്ടുകയും ചെയ്തപ്പോള്‍ ഞെട്ടിക്കുന്നതും ദുഷിച്ചതുമായ മയക്കുമരുന്നിന്റെയും മാഫിയയുടെയും ലോകമാണു കാണാനായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെ ടാഗ് ചെയ്തു എന്നാണ് നിലവിൽ കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.