മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ജയറാം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തിരുന്നു. മിമിക്രിയിലൂടെയാണ് അഭിനയ ലോകത്തേക്കുള്ള താരത്തിന്റെ കടന്ന് വരവ്. എന്നാൽ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ചും താന്‍ നിധി പോലെ സൂക്ഷിക്കുന്ന ഒരു മനോഹര ചിത്രത്തെക്കുറിച്ചും ജയറാം വെളിപ്പെടുത്തിയിരിക്കുകയാണ്.
'ഇപ്പോഴും ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമെന്തെന്ന് ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് പറയാനുള്ളത് ഭരതേട്ടന്‍്റെ മരണമാണ്. കാരണം എന്നെ വച്ചൊരു സിനിമ അദ്ദേഹം പ്ലാന്‍ ചെയ്തിരുന്നു'. കുഞ്ചന്‍ നമ്ബ്യാരുടെ ജീവിതമായിരുന്നു. എന്നെ മനസ്സില്‍ കണ്ട് എഴുതി, സ്ക്രിപ്റ്റ് മുഴുവനായി. ഞാന്‍ മിഴാവ് കൊട്ടുന്ന ഒരു ചിത്രം അദ്ദേഹം വരച്ച് ഫുള്‍ പെയിന്‍റ് ചെയ്തു. അതിന് വേണ്ടി മുടി വളര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു, പാറി പറന്ന് നടക്കുന്ന മുടിയോടെ മിഴാവ് കൊട്ടുന്ന ഒരു ചിത്രമാണ് അദ്ദേഹം വരച്ചത്. ആ രൂപം കാണിച്ച് തന്നിട്ട് ഇതായിരിക്കണം രൂപമെന്ന് പറഞ്ഞു വെയിറ്റ് കുറയ്ക്കണമെന്നും പറഞ്ഞു. ഇനി ഒരു സിനിമയും ഞാന്‍ ചെയ്യുന്നില്ല.
ഇതിന് വേണ്ടി ഞാന്‍ മറ്റെല്ലാ സിനിമകളും മാറ്റി വയ്ക്കാമെന്ന് ഭരതേട്ടന് വാക്കും കൊടുത്തു. പക്ഷേ അത് ചെയ്യും മുന്‍പേ അദ്ദേഹം പോയി. എന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണത്. അദ്ദേഹം വരച്ചു നല്‍കിയ ചിത്രം മദ്രാസിലെ എന്‍റെ വീട്ടില്‍ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്'.