തനിക്കെതിരെ ഉയരുന്ന ലൈംഗിക പീഡനപരാതിയിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിജയ് രാസ്. പൊലീസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് സഹ പ്രവർത്തക നൽകിയ ലൈംഗിക പീഡന പരാതിയെ തുടർന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുന്നേ തന്നെ താൻ ഒരു കുറ്റക്കാരനെന്ന് വിധി എഴുതുകയാണെന്ന് വിജയ് രാസ് വെളിപ്പെടുത്തിയിരുന്നു. ദ്യാ ബാലൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേർണി എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് സംഭവം ഉണ്ടാകുന്നതും. തനിക്കെതിരെ ഇത്തരത്തിലുള്ള പരാതി നൽകാൻ ചിത്രത്തിന്റെ നിർമ്മാതാക്കളാണ് പരാതിക്കാരിയെ പ്രേരിപ്പിച്ചതെന്നും വിജയ് ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുകയും ചെയ്‌തു.
21 വയസ്സുള്ള മകൾ എനിക്കുണ്ട് സ്ത്രീ സുരക്ഷയിൽ എല്ലാവരേയും പോലെ ഞാനും ആശങ്കപ്പെടുന്നുണ്ട്. അന്വേഷണം പൂർത്തിയാകും മുമ്പ്, സത്യാവസ്ഥ പുറത്തുവരും മുമ്പ് എന്നെ കുറ്റക്കാരനാക്കുന്നു. ഇത് പറഞ്ഞ് വരാനിരിക്കുന്ന ചിത്രങ്ങളിൽ നിന്നും എന്നെ ഒഴിവാക്കുന്നു.
കരാർ ഒപ്പുവെച്ച സിനിമകളിൽ നിന്നും സസ്‌പെൻഡ് ചെയ്യുന്നത് മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. 23 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. സിനിമ വളരെ അപകടകരമായ സ്ഥലം തന്നെ. തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്’ എന്നും വിജയ് രാസ് പറഞ്ഞു.