Latest News

അത് എല്ലാവരും മനസ്സിലാക്കിയത് അദ്ദേഹം പഠനം കഴിഞ്ഞ് മഹാരാജാസില്‍ നിന്നിറങ്ങിയതിനുശേഷം മാത്രം; സലീം കുമാറിനെക്കുറിച്ചുളള വൈറല്‍ കുറിപ്പ്

Malayalilife
അത് എല്ലാവരും മനസ്സിലാക്കിയത് അദ്ദേഹം പഠനം കഴിഞ്ഞ് മഹാരാജാസില്‍ നിന്നിറങ്ങിയതിനുശേഷം മാത്രം; സലീം കുമാറിനെക്കുറിച്ചുളള വൈറല്‍ കുറിപ്പ്

ഴിഞ്ഞ ദിവസമായിരുന്നു നടന്‍ സലീംകുമാറിന്റെ വിവാഹവാര്‍ഷികം. വിവാഹവാര്‍ഷിക ദിനത്തില്‍  സലിംകുമാറിനെക്കുറിച്ചുള്ള രസകരമായ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് പത്രപ്രവര്‍ത്തകനായ ടി.ബി ലാല്‍. യുണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ മഹാരാജാസിനെ സലിംകുമാര്‍ വിജയിപ്പിച്ചിരുന്നതും. ഒപ്പം അദ്ദേഹം അഞ്ചു വര്‍ഷം ബിഎ പഠിക്കേണ്ടി വന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹം രസകരമായ ഒരു കുറിപ്പില്‍ പറയുന്നു. ഇന്നു വിവാഹവാര്‍ഷികം ആഘോഷിക്കുന്ന താരത്തിന് ആശംസ നേര്‍ന്നാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

മഹാരാജാസില്‍ സലിം കുമാര്‍ ബി.എയ്ക്ക് അഞ്ചു വര്‍ഷം പഠിച്ചു. യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ സ്ഥിരം മിമിക്രി വിന്നര്‍. മിമിക്രിയില്‍ മാത്രമല്ല, മൈമിലും മോണോ ആക്ടിലുമൊക്കെ സലിംകുമാര്‍ സമ്മാനവും പോയിന്റും വാരിക്കൊണ്ടു വരും. അയല്‍വക്കത്തെ സുന്ദരികളും അഹങ്കാരി പെണ്‍പിള്ളേരുടെയും കോളേജായ തേരേസാസിനെ തറ പറ്റിക്കും. അങ്ങനെ സലിമേട്ടന്റെ മികവില്‍ മഹാരാജാസ് തുടര്‍ച്ചയായി കലാകിരീടം നേടി. സലിംകുമാറില്ലെങ്കില്‍ മഹാരാജാസില്ലെന്നായി.പക്ഷേ അദ്ദേഹം ഒരു മഹാകൃത്യം ചെയ്തു. കോഴ്‌സ് മുഴുമിപ്പിച്ചല്ല. ആ കാരണത്താല്‍ സലിമേട്ടന് വീണ്ടും ബിഎ കോഴ്‌സിനു ചേര്‍ന്നു പഠിക്കാനായി. ഓമനക്കുട്ടന്‍ മാഷിനൊപ്പം പ്രിന്‍സിപ്പലായിരുന്ന ഭരതന്‍ മാഷുടെ കൈയും ഈ സദ്കൃത്യത്തിനു പിന്നില്‍ ഉണ്ടായിരുന്നു. മലയാളമായിരുന്നു മെയിന്‍. മലയാളം അസോസിയേഷന്‍ എന്നൊരു സംഘടനയുണ്ട്. അന്നു സലിമേട്ടന്‍ സിനിമേലെത്തീട്ടില്ല. പക്ഷേ സിനിമാക്കാരുമായി ഭീകര കമ്പനിയാണെന്നാണ് അടിച്ചുവിടുന്നത്. അസോസിയേഷന്റെ ഉദ്ഘാടനത്തിന് താന്‍ സിനിമാ താരത്തെ സംഘടിപ്പിച്ചുതരാമെന്നു സലിമേട്ടന്‍ ഏല്‍ക്കും.

എസ്‌കോടെല്‍ മൊബൈല്‍ ഇറങ്ങിയ കാലമാണ്. സലിമേട്ടനു മൊബൈലുണ്ട്. അസോസിയേഷന്‍ സെക്രട്ടറിക്കു താരത്തിന്റെ നമ്പര്‍ കൊടുക്കും. സലിംകുമാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നു ഓര്‍മ്മിപ്പിക്കണമെന്നു പറയും. ഒരു തവണ നടന്‍  മുകേഷിന്റെ നമ്പറാണ് കൊടുത്തത്.


സെക്രട്ടറി: മുകേഷ് സാറല്ലേ..?


മുകേഷ്: അതെ ആരാണ്? ..


സെക്രട്ടറി: ഞാന്‍ മഹാരാജാസ് കോളജില്‍ നിന്നാണ് മലയാളം അസോസിയേഷന്‍ സെക്രട്ടറിയാണ്..ഉദ്ഘാടനത്തിന്റെ കാര്യം പറയാന്‍ വിളിച്ചതാണ്...

മുകേഷ്: ഓ..ശരിയാണല്ലോ.. സലിംകുമാര്‍ എന്നെ വിളിച്ചു പറഞ്ഞിരുന്നു. അവന്‍ പറഞ്ഞതുകൊണ്ട് വരാതിരിക്കാന്‍ പറ്റില്ലല്ലോ.വരാം. ഏതായാലും പരിപാടിയുടെ തലേന്ന്് ഒന്നു വിളിച്ച് ഓര്‍മ്മിപ്പിക്കണേ..

സെക്രട്ടറി: ശരി സാറേ..

പരിപാടിയുടെ തലേന്നു കൃത്യമായി വിളിക്കും.അപ്പോള്‍ മുകേഷ് ഇടയ്‌ക്കൊരു ഷൂട്ടു കയറി വന്നെന്നും ഒഴിവാക്കാനാവില്ലെന്നും പറഞ്ഞു നൈസായി ഊരും. സലിംകുമാറിനോടു ക്ഷമ ചോദിക്കുവാന്നും അവനോടു പ്രത്യേകം പറയണമെന്നും പറയും. മുകേഷു മാത്രമല്ല, സുരേഷ്‌ഗോപിയും, ജഗദീഷും ജയറാമുമൊക്കെ ഇങ്ങനെ മഹാരാജാസുകാരെ പറ്റിച്ചു കടന്നു കളഞ്ഞു.  പരിപാടി മാറ്റാന്‍ പറ്റില്ലല്ലോ. ഉദ്ഘാടനം മറ്റാരെങ്ങിലുമങ്ങു  ചെയ്യും. പക്ഷേ ക്യാംപസിലെ ചര്‍ച്ച അതായിരിക്കില്ല.. ന്നില്ല, , സലിംകുമാറിനു സിനിമാ നടന്മാരുമായുള്ള ഭീകര കണക്ഷനെക്കുറിച്ചാകും സംസാരം. സെക്രട്ടറിക്കു കിട്ടിയ നമ്പര്‍ സലിംകുമാറിന്റേതാണെന്നും സെക്രട്ടറി വിളിച്ചുസംസാരിക്കുന്ന 'മുകേഷ്' സലിംകുമാറാണെന്നും എല്ലാവരും മനസ്സിലാക്കിയത് അദ്ദേഹം പഠനം കഴിഞ്ഞ് മഹാരാജാസില്‍ നിന്നിറങ്ങിയതിനുശേഷം മാത്രം.  

മഹാരാജാസില്‍ റാഗിംഗ് ഇല്ല, പക്ഷേ അഴികളില്ലാത്ത ജനലിലൂടെ സലിംകുമാറും കൂട്ടരും ചാടിവന്ന് പെണ്‍കുട്ടികളെക്കൊണ്ട് നിരുപദ്രവമായി പാട്ടു പാടിക്കുമായിരുന്നു..'അങ്ങനെയെല്ല..നിര്‍ത്തി.. നിര്‍ത്തി പാടൂ കൂട്ടീ..'  എന്നു പറഞ്ഞു പാടിക്കുമായിരുന്നു. എന്നിട്ടു കുട്ടി നന്നായി പാടിയല്ലോ എന്നു പറഞ്ഞു പൊട്ടിച്ചിരിക്കും. സലിമേട്ടനേയും പാട്ടിനേയും പേടിച്ച് പെണ്‍കുട്ടികളെല്ലാം ജനല്‍വഴിയോ വാതില്‍ വഴിയോ ചാടിയോടും.

ഒരുമാതിരി പെണ്‍കുട്ടികളൊക്കെ ടിയാനെ പേടിച്ച് ഓടിയ കാലത്ത് അങ്ങോട്ടു ചെന്ന് സ്‌നേഹിക്കുകയും കെട്ടിയാല്‍ ഇയാളെത്തന്നെയെന്നു ദൃഡനിശ്ചയം എടുക്കുകയും ചെയ്ത പെണ്‍കുട്ടിയാണു സുനിത.

അവരൊന്നായി. ആ ഒരുപ്പോക്കിന് ഇന്ന് 24 വര്‍ഷമായി മഹാരാജാസുകാരുടെ ഒരു മുദ്രാവാക്യവുണ്ട്.. 'ഗ്രേറ്റ് എഗെയ്ന്‍..ഗ്രേറ്റ് എഗെയ്ന്‍..മഹാരാജാസ് ഗ്രേറ്റ് എഗെയ്ന്‍..' സലിം ചേട്ടാ.. സംതൃപ്ത ദാമ്പത്യം ഗ്രേറ്റായി ഇനിയും മുന്നോട്ടു സധൈര്യം നീങ്ങട്ടെ.


 

actor salim kumar maharajas viral note

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES