കോവിഡ് ബാധിച്ച് അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യം വീണ്ടെടുത്തതായി മകനും ഗായകനുമായ എസ്പി ചരണ്‍ തുറന്ന് പറന്നു. എസ്പിബി ആളുകളെയും ഡോക്ടര്‍മാരെയും നിലവിൽ വെന്‍റിലേറ്ററില്‍ തുടരുകയാണെങ്കിലും തിരിച്ചറിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഐസിയുവില്‍ കയറി പിതാവിനെ കണ്ടെന്നും മകൻ തുറന്ന് പറയുകയാണ്. ചരണ്‍ ഔദ്യോഗികമായി ഇക്കാര്യം ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പുറത്ത് വിട്ടതും. അദ്ദേഹം എസ്പിബിയുടെ ആരോഗ്യത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിശദാംശങ്ങള്‍ നല്‍കിയത്.
അതേസമയം എസ്പിബിയും ചരണും ആംഗ്യഭാഷയിലൂടെ കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയിരുന്നു. എസ്പിബിയുടെ ആരോഗ്യത്തെ കുറിച്ച് എല്ലാ ദിവസവും വൈകിട്ട് ചരണ്‍ വിവരങ്ങള്‍ നല്‍കാറുണ്ട്. എന്നാൽ ഇതിനിടയിൽ തന്നെ ചിലർ ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനോടു അഭിപ്രായ വ്യത്യാസം പ്രകടമാക്കി കൊണ്ട് രംഗത്ത് എത്തുകയും ചെയ്‌തു. എന്നാല്‍ ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലോകമെമ്ബാടുമുള്ള എസ്പിബി ആരാധകര്‍ക്ക് വേണ്ടിയാണ് ഇംഗ്ലീഷില്‍ നല്‍കുന്നതെന്ന് ചരണ്‍ വ്യക്തമാക്കി.
ഈ മാസം അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ച് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറഞ്ഞ തോതില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗായകന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ചയോടെ എസ്പിബിയുടെ നില വഷളാവുകയും അതിതീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയുമായിരുന്നു.