ഗായിക കനികാ കപൂറിന്റെ അഞ്ചാമത്തെ കോവിഡ് ടെസ്റ്റ് പരിശോധനാഫലം വീണ്ടും പോസിറ്റീവ്. മരുന്നുകളോട് കനികയുടെ ശരീരം പ്രതികരിക്കാത്തതില്‍ ആശങ്കയിൽ കഴിയുകയാണ് അവരുടെ കുടുംബം ഇപ്പോൾ. അതേ സമയം താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചികിത്സ പുരോഗമിക്കുകയാണ് എന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്‌തു.
തന്നെ കരുതലോടെ കാണുന്നവരോട് ഒരുപാട് നന്ദിയുണ്ടെന്നും താന്‍ ഐ സി യുവിലല്ലെന്നും കനിക കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. തന്റെ അടുത്ത ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നും വീട്ടില്‍ തിരിച്ചെത്തി എത്രയും പെട്ടെന്ന് മക്കളെ കാണാന്‍ ആഗ്രഹിക്കുന്നു എന്നുള്ള പ്രത്യാശയിലാണ് എന്നും കനിക ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. കനികാ കപൂര്‍ ചികിത്സയില്‍ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ചികിത്സ നടക്കുന്നത്.
കനികാ കപൂറിന് കൊവിഡ്-19 മാര്‍ച്ച് 20 വെളളിയാഴ്ചയായിരുന്നു സ്ഥിരീകരിച്ചത്. മാർച്ച് ഒൻപതിന് ലണ്ടനില്‍ നിന്ന് മുംബൈയില്‍ എത്തിയിരുന്നെങ്കിലും വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് കനിക വിധേയയായില്ല. അതിന് ശേഷം ലക്‌നൗവില്‍ ഒരു വിരുന്നില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. രോഗവിവരം മറച്ചുവെച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ പോയതിനെ തുടർന്ന് ലക്‌നൗ പൊലീസ് കേസ് ഗായികക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.