Latest News

തെറി വിളിച്ചവരും വിഡിയോ ലൈവിട്ടവരും ഒരിക്കലെങ്കിലും ഇദ്ദേഹത്തെ പോയി കാണണം; മനുഷ്യത്വം എന്താണന്ന് അനുഭവിച്ചറിയണം; ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസിനായി അനില്‍ രാധാകൃഷ്ണ മേനോന്റെ വീട്ടില്‍ എത്തിയപ്പോഴുണ്ടായ അനുഭവം പങ്ക് വച്ച് പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

Malayalilife
topbanner
തെറി വിളിച്ചവരും വിഡിയോ ലൈവിട്ടവരും ഒരിക്കലെങ്കിലും ഇദ്ദേഹത്തെ പോയി കാണണം; മനുഷ്യത്വം എന്താണന്ന് അനുഭവിച്ചറിയണം; ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസിനായി അനില്‍ രാധാകൃഷ്ണ മേനോന്റെ വീട്ടില്‍ എത്തിയപ്പോഴുണ്ടായ അനുഭവം പങ്ക് വച്ച് പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ടന്‍ ബിനീഷ് ബാസ്റ്റിന്‍- സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വിവാദം സോഷ്യല്‍മീഡിയ അടക്കം ഏറെ കൊട്ടിഘോഷിച്ച ഒന്നാണ്.നടന്‍ ബിനീഷ് ബാസ്റ്റിനുമായുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശം കേള്‍ക്കേണ്ടി വന്ന സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍.പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ യൂണിയന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അനില്‍ രാധാകൃഷ്ണമേനോന്‍ ബിനീഷ് ഉണ്ടെങ്കില്‍ പരിപാടിക്ക് എത്തില്ല എന്നു പറഞ്ഞെന്നും അതിനാല്‍ ബിനീഷ് ചടങ്ങില്‍ എത്തി വേദിയില്‍ കുത്തിയിരുന്നതമാണ് വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവം. 

പിന്നീട് സോഷ്യല്‍മീഡിയ അടക്കം പലരും സംവിധായകനെതിരെ രംഗത്തെത്തുകയായിരുന്നു. എന്നാലിപ്പോള്‍ ലുക്കുമാനുല്‍ ഹക്കീം എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസിനായി അനില്‍ രാധാകൃഷ്ണ മേനോന്റെ വീട്ടില്‍ എത്തിയപ്പോഴുണ്ടായ അനുഭവമാണ് ലുക്കുമാനുല്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ആ ... തണലില്‍ ഇത്തിരി നേരം..!

ഞങ്ങളുടെ ഷോര്‍ട്ഫിലിം ്രപോസ്റ്റര്‍ റിലീസ് അനുമതിക്കായി എന്റെ സുഹൃത്ത് വിഷ്ണു രാജും (ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍ അസോസ്സിയേറ്റ് ഡയറക്ടര്‍ ) അനില്‍ രാധാകൃഷ്ണ മേനോന്‍ സാറിനെ വിളിച്ചു, ഞങ്ങളോടു വിട്ടീലേക്ക് വരൂ സ്ഥലവും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ഒരു സംവിധായകനില്‍ നിന്നു വീട്ടിലേയ്ക്കു വരൂ എന്ന ഡയലോഗ് പ്രതീക്ഷിച്ചിരുന്നില്ല.

മനസ്സില്‍ ഞങ്ങളുടെ മതവും, ജാതിയും, രാഷ്ട്രീയവും കൂട്ടി കുഴച്ച തെല്ല് ആശങ്കയില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. വീടിന്റെ മുന്‍വശത്തെ കോളിങ് ബെല്ല് അമര്‍ത്തുന്നതിനു മുമ്പ് തന്നെ ഒരു പുഞ്ചിരിയോടെ ഡ്രൈവര്‍ വീടിന്റെ വാതില്‍ തുറന്നു. വന്ന വിവരങ്ങള്‍ സന്തോഷപൂര്‍വം തിരക്കി, ഞങ്ങളോടു ഇരിക്കാന്‍ പറഞ്ഞു. (സാധരണ സംവിധായകരെ കാണാന്‍ പോയാല്‍ ഡ്രൈവറും അസിസ്റ്റന്റും പൊലീസ് സ്റ്റേഷനില്‍ എത്തിയ സാധരണക്കാരോട് കോണ്‍സ്റ്റബിള്‍സ് സംസാരിക്കുന്ന രീതി ഞങ്ങള്‍ ഓര്‍ത്തു ) ഭാഗ്യം അതുണ്ടായില്ല എന്നു മാത്രമല്ല ഞങ്ങള്‍ക്ക് വിജയാശംസകള്‍ നേരുകയും ചെയ്തു.


വലിയ ഒരു പോസിറ്റീവ് എനര്‍ജി ഞങ്ങള്‍ക്കു കിട്ടി, ഞങ്ങള്‍ കസേരയില്‍ ഇച്ചിരി വിറയലോടു കൂടി പരസ്പരം സംസാരിക്കാതെ ഇരിക്കുമ്പോള്‍ പൊടുന്നനെ ഡോര്‍ തുറന്നു പേരുവിളിച്ചു കൊണ്ടു സുമുഖനായ ആ മനുഷ്യന്‍ കൈ തന്നു ഞങ്ങളെ കോലായില്‍ പിടിച്ചു ഇരുത്തി, വളരെ കാലം പരിചയമുള്ള വ്യക്തിയെപോലെ സാര്‍, സംസാരിച്ചു തുടങ്ങി.

സാറിന്റെ അമ്മയെ വിളിച്ചു ഞങ്ങളെ പരിചയപ്പെടുത്തി, ജ്യൂസും ആ അമ്മയുടെ കൈ കൊണ്ടു തന്നു. ഞങ്ങള്‍ അതു കുടിക്കുമ്പോഴും ഒരു മലയാളി എന്നുള്ള രീതിയില്‍ വല്ലാത്ത കുറ്റബോധം മനസ്സിനെ വേട്ടയാടി. കാരണം ആ അമ്മ ആണല്ലൊ ചെയ്യാത്ത തെറ്റിനു തെറികള്‍ കേള്‍ക്കേണ്ടി വന്നത്, പിന്നീട് ഞങ്ങള്‍ ഫ്രീസായ അവസ്ഥ. സാര്‍ സംസാരം ആരംഭിച്ചു, രാഷ്ട്രീയം, സാമൂഹികം, രാജ്യാന്തര സിനിമകള്‍, വിവാദ സഹചര്യം, മലയാള സിനിമ ലോകം മാറ്റങ്ങള്‍, ചെയ്യേണ്ടത്, സഖാവ് ഇഎംഎസ് ഉള്ള സദസ്സില്‍ പരിപാടി അവതരിപ്പിച്ചത്,അങ്ങനെ ഒരിപിടി കാര്യങ്ങള്‍.

പതിയെ ഒരു ബ്രദറിനെ പോലെ കുടുംബ കാര്യങ്ങള്‍ അന്വേഷിച്ചു, മകളുടെ ഫോട്ടോ കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു, നാം ജീവിതത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉപദേശങ്ങള്‍ ...അങ്ങിനെ ഒരിക്കലും അവിടെ നിന്നു എണീറ്റു പോകാന്‍ തോന്നാത്ത വിധം അദ്ദേഹം സംസാരിച്ചു. സാമൂതിരി രാജകുടുംബത്തിന്റെ സ്നേഹവും പരിളാലനവും ഞങ്ങള്‍ അനുഭവിച്ചു. ഞങ്ങളോടു അദ്ദേഹം ഓര്‍മിപ്പിച്ചു നിങ്ങള്‍ ഇരുന്ന കസേരയില്‍ ഫഹദും, ആസിഫും , പൃഥ്വിരാജും ,അങ്ങിനെ പല പ്രമുഖരും ഇരുന്ന സീറ്റാണ്, അദ്ദേഹത്തിന്റെ പുതിയ പ്രൊജക്ടിന്റെ കഥ പറഞ്ഞു തന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണിച്ചു. അഭിപ്രായം ആരാഞ്ഞു, ഓരോ നിമിഷവും ഞങ്ങള്‍വേറെ ഏതോലോകത്തേക്ക് പോയി കൊണ്ടിരുന്നു, വന്ന കാര്യം മറന്നു ഒടുവില്‍ അദ്ദേഹം തന്നെ അത് ഓര്‍മിപ്പിച്ചു.

എന്റെ മനസ്സു ആവര്‍ത്തിച്ചു എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു, നമ്മുടെ സമൂഹം , എന്റെ യുവജന സംഘടന എറണാംകുളം ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ എത്രമാത്രം അനീതി ഈ മനുഷ്യ സ്നേഹിയോടും കുടുംബത്തിനോടും ചെയ്തു....? തെറി വിളിച്ചവരും വിഡിയോ ലൈവിട്ടവരും ഒരിക്കലെങ്കിലും ഇദ്ദേഹത്തെ പോയി കാണണം.. അനുഭവിച്ചറിയണം... മനുഷ്യത്വം എന്താണന്നും, അനുഭവിച്ചറിയണം, ഒടുവില്‍ ഫോട്ടോ എടുത്തു കെട്ടിപ്പിടിച്ചു ഞങ്ങള്‍ക്കു മുത്തം നല്‍കി പിരിയുമ്പോള്‍ കണ്ണുകളില്‍ വെള്ളം നിറഞ്ഞിരുന്നു...

മനസ്സില്ലാതെ ആ തണലില്‍ നിന്നു ഞങ്ങള്‍പുറത്തേക്ക് ഇറങ്ങി നടക്കുമ്പോള്‍, തെറി വിളിച്ചതിനു പ്രായശ്ചിത്തമായ ഒരാള്‍ സാറിനു നല്‍കിയ ഒരു മനോഹരമായ പട്ടി കുട്ടി നന്ദിയോടെ ഞങ്ങളെയും സാറിനെയും നോക്കുന്നുണ്ടായിരുന്നു.... ഞാന്‍ അപ്പോള്‍ ആലോചിച്ചത് നാല്‍പ്പത് ദിവസം അനില്‍ സാറുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു, ഉണ്ടുറങ്ങി നന്ദികേടു കാട്ടിയ മനുഷ്യനെ കുറിച്ചായിരുന്നു..... പ്രബുദ്ധര്‍ എന്നു അവകാശപ്പെടുന്ന മലയാളികളെ തെറ്റിദ്ധരിപ്പിച്ച വരെ കുറിച്ച്.. പട്ടി ഈസ് ദ് ബെസ്റ്റ്..!

സ്നേഹപൂര്‍വ്വം ലുക്കുമാനുല്‍ ഹക്കീം.

NB: പലരും ചോദിച്ചു നിങ്ങള്‍ ചാന്‍സ് ചോദിച്ചില്ലെ.. എന്ന് ,മനുഷ്യത്വവും ജീവിതവും തിരിച്ചറിയുന്ന സ്ഥലത്ത് എന്ത് ചാന്‍സ്... ഇത് എഴുതിയത് അദ്ദേഹത്തിന്റെ സിനിമയില്‍ കയറിപ്പറ്റാനുള്ള സൈക്കളോജിക്കല്‍ മൂവ് അല്ല, ഒരു അഭിനേതാവിനു ഒരാളുടെ സിനിമയില്‍ മാത്രം ഇടംകിട്ടിയാല്‍ മികച്ച നടനാകും എന്നു വിശ്വസിക്കുന്ന ആളഅല്ല ഞാന്‍ എന്ന വ്യക്തി, ഇത് സംവിധായകന്‍ എന്നതിലുമപ്പുറം അനില്‍ രാധകൃഷണ മേനോന്‍ എന്ന വ്യക്തിയെ തിരിച്ചറിയാത്തവര്‍ക്കുള്ള എഴുത്താണ്... അത്രമാത്രം നന്ദി..!

 

fb post about anil radhakrishna menon

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES