തെന്നിന്ത്യയിലെ ശ്രദ്ധേയനായ താരം തവസി (60) അന്തരിച്ചു. കാൻസർ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. അഭിനയ പ്രതിഭ കൊണ്ട് കോമഡി, നെഗറ്റീവ് റോളുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു താരത്തിന്റെ ദേഹ വിയോഗം.
രോഗക്കിടക്കയിൽ തികച്ചും ക്ഷീണിതനായി കൊണ്ടിരിക്കുകയായിരുന്നു തവസി. തവസി രോഗത്തെക്കുറിച്ചും നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
സിനിമക്കായി ജീവിതകാലം മുഴുവന്‍ ചെലവഴിക്കുന്ന പല ജൂനിയര്‍ അഭിനേതാക്കളുടെയും ദുരിതത്തിലേക്ക് കൂടിയാണ് തവസിയുടെ അനുഭവം വിരല്‍ ചൂണ്ടുന്നതെന്ന് നിരവധി പേര്‍ തുറന്ന് പറയുകയാണ്.ഗ്രാമമുഖ്യനായ നാട്ടാമയുടെ റോളുകളിൽ പല തമിഴ് സിനിമകളിലും എത്തിയിരുന്നത് തവസിയായിരുന്നു.
നാട്ടാമ കഥാപാത്രങ്ങളുടെയും നാടന്‍ ശൈലിയിലുള്ള ഡയലോഗുകളും പരുക്കന്‍ ശബ്ദവും നര കയറിയ താടിയും കൊമ്പന്‍ മീശയുമായെത്തുന്ന അദ്ദേഹത്തിന്റെ ഏറെ ജനപ്രീതി നേടി. അദ്ദേഹത്തെ വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരൈ, സുന്ദരപാണ്ഡ്യന്‍, രജിനി മുരുകന്‍ എന്നീ ചിത്രങ്ങളിലെ റോളുകള്‍ ഏറെ ശ്രദ്ധേയനാകുകയും ചെയ്‌തു.
‘1993ലെ കിഴക്കു ചീമയില്‍ മുതല്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അന്നാത്തെയില്‍ വരെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഒരിക്കലും ഈ രോഗം പിടിപെടുമെന്ന് വിചാരിച്ചിരുന്നേയില്ല.’ തവസി പങ്കുവച്ച വീഡിയോയിളുടെ തുറന്ന് പറയുകയാണ്.