Latest News

പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും

Malayalilife
topbanner
 പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും

ഈ ലോകം മുഴവൻ നിയന്ത്രിക്കുന്നത് ഒരു ഗൂഢസംഘമാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണവും, നോട്ടുനിരോധനം തൊട്ട് കേരളത്തിലെ പ്രളയം മുതൽ ഇല്യൂമിനാറ്റിയെന്ന് വിളിക്കുന്ന ഈ സംഘത്തിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നവർ സാക്ഷര കേരളത്തിലും കുറവല്ല. കേരളത്തിലെ മെഡിക്കൽ- എൻജീനീയറിങ്ങ് കോളജുകളിലെ വിദ്യാർത്ഥികൾക്കിടിയിലൊക്കെ പടർന്നുപടിക്കയാണ് ഈ ആധുനിക അന്ധവിശ്വാസം. മോഹൻലാലിനെ നായകനാക്കി പൃഥ്വീരാജ് സംവിധാനം ചെയ്ത ലൂസിഫർ സിനിമ ഹിറ്റായതോടെ കേരളത്തിൽ ശരിക്കും ഇല്യൂമിനാറ്റി തംരംഗം തന്നെ വന്നിരിക്കയാണ്. പക്ഷേ ഇത് വെറുമൊരു കെട്ടുകഥ മാത്രമാണെന്ന് വസ്തുത. ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും യാതൊരു പിൻബലവും ഇതിനില്ല. അപ്പോഴും ഫേസ്‌ബുക്കിലും വാട്സാപ്പിലും, കാമ്പസുകളിലെ സൗഹൃദ കൂട്ടായ്മയിലുമൊക്കെയായി, ഇല്യൂമിനാറ്റി ചർച്ചകൾ തകർക്കയാണ്. യുട്യൂബിലും നിരവധി പേരാണ് ഇല്യൂമാറ്റിയുടെ അനുഭവങ്ങൾ വിശദീകരിച്ച് വീഡിയോ ഇടുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇവരിൽ പലരും എന്നതാണ് ഏറെ ശ്രദ്ധേയം. ശാസ്ത്രബോധവും യുകതിബോധവും തകർന്ന ഒരു തലമുറയാവുകയാണ് കേരളീയർ എന്നത ഞെട്ടിപ്പിക്കുന്നതാണ്.

ഇല്യൂമിനാറ്റി എന്ന വ്യാജസംഘത്തെ കേരളത്തിൽ കൂടുതൽ പ്രചരിപ്പിച്ചത് ലൂസിഫർ സിനിമയാണെന്ന് പറയാതെ വയ്യ. കറുത്ത കാറിൽ വെള്ള കുപ്പായം ധരിച്ചാണ് ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എത്തുന്നത്. രാഷ്ട്രീയക്കാരൻ, കരുണാലയം എന്ന അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരൻ, കർഷകൻ, മയക്കുമരുന്നിനും ദുർശക്തിക്കുമെതിരെ പോരാടുന്നവൻ തുടങ്ങി നിരവധി വിശേഷങ്ങളാണ് സ്റ്റീഫൻ നെടുമ്പള്ളിക്കുള്ളത്.

ചിത്രം ഒരിക്കൽ കണ്ട പ്രേക്ഷകന് ഇത് നിറഞ്ഞ് ആസ്വദിക്കാവുന്ന ഒരു പൊളിറ്റിക്കൽ സ്റ്റോറി മാത്രമാണ്. എങ്കിലും ചിത്രം ഇരുത്തി വിലയിരുത്തിയാൽ ചില കാര്യങ്ങൾ നിങ്ങൾക്ക് കാട്ടിത്തരും. ലോകം മുഴുവൻ കൈപ്പിടിയിലൊതുക്കാൻ കഴിവുള്ള ലോകം ഭരിക്കുന്ന ഇല്യുമിനാറ്റി എന്ന സംഘടനയേക്കുറിച്ചാണ് ചിത്രം പറഞ്ഞ് അവസാനിപ്പിക്കുന്നത്. അതിസമ്പന്നരും അഭ്യസ്ഥവിദ്യരുമായ ഒരുകൂട്ടം ആളുകളെ നിയന്ത്രിക്കുന്ന അദൃശ്യമായ ഒരു ഘടകം. ചിത്രത്തിന്റെ തുടക്കം തന്നെ കാണിക്കുന്നത് കമ്പ്യൂട്ടറിൽ എന്തിനെന്നറിയാതെ അസ്വസ്ഥനായി തിരയുന്ന ഒരു ഇന്റർപോൾ ഉദ്യോഗസ്ഥനെയാണ്. അയാളുടെ അന്വേഷണം ചെന്നെത്തപ്പെടുന്നത്. അബ്രാം ഖുറേഷിയിലേക്കും ഒപ്പം ഇല്യൂമിനിറ്റിയിലേക്കും റോത്ത് ഷിൽഡ് കുടുംബത്തിലേക്കും അദ്ദേഹത്തിന്റെ അന്വേഷണം കടന്നെത്തുന്നു. സ്റ്റീഫൻ ഇല്യൂമിനാറ്റിയുടെ വക്താവാണെന്നതിന്റെ സൂചനകൾ ചിത്രത്തിൽ വ്യക്തമാണ്.

ഫൻ നെടുമ്പള്ളിയും സാത്താൻ അടയാളങ്ങളും

സ്റ്റീഫൻ നെടുമ്പള്ളിയുടെ വരവിനെ കാണിക്കുന്നത് തന്നെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടന്നെത്തുന്ന രംഗമാണ്. പിന്നീട് സാത്താന്റെ നമ്പർ(666) വച്ച കറുത്ത കാറിൽ സ്റ്റീഫൻ തിന്മക്കെതിരായ പോരാട്ടങ്ങളിലേക്ക് കടന്നു ചെല്ലുന്നു. അവസാന രംഗത്തിൽ മഞ്ജുവുമായി കൂടിക്കാഴ്ച നടത്തുന്ന പൊളിഞ്ഞ പള്ളിപ്പറമ്പ് ഇത് നിനക്കായി ഞാൻ കരുതി വെച്ചിടമാണെന്നും സ്റ്റീഫൻ പറയുന്നുണ്ട്. ക്ലൈമാക്‌സിലെ കറുത്ത വസ്ത്രമിട്ടുള്ള രംഗത്തിൽ പിന്നിലായി കാണുന്ന മൂങ്ങുടെ രൂപം ഇവയെല്ലാം സാത്താന്റെ അടയാളങ്ങളാണ്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ഇന്ദ്രജിത്തിന്റെ ഗോവർദ്ധൻ എന്ന കഥാപാത്രം പോലും സ്റ്റീഫനെ പറയുന്നത് ലൂസിഫർ എന്നാണ്. അതായത് ഹിന്ദു ഗ്രന്ഥത്തിലെ മഹിരാവണൻ, ഇസ്ലാം മുകളുടെ ഭാഷയിൽ ഇബിലീസ്... ക്രിസ്തീയ നാമത്തിൽ ലൂസിഫർ. .. ഇല്യൂമിനാറ്റി ആരാധകരുടെ വ്യാഖാനങ്ങൾ അങ്ങനെ പോവുന്നു.

ഇല്യുമിനാറ്റിയുടെ അടയാളങ്ങൾ സസൂഷ്മമായി പരിഷോധിച്ചാൽ ഇനിയുമുണ്ട് ഈ സിനിമയിൽ. പലപ്പോഴും എല്ലാം കാണുന്ന കണ്ണുകളിലാണ് സ്റ്റീഫനെ അടയാളപ്പെടുത്തുന്നത്. കുമ്പസരിക്കാനായി അച്ഛൻ ക്ഷണിക്കുമ്പോൾ ചെയ്ത പാപങ്ങൾക്കല്ലേ കുമ്പസരിക്കാൻ കഴിയു ... ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് കുമ്പസരിക്കാൻ കഴിയില്ലല്ലോ എന്നാണ് സ്റ്റീഫൻ പറഞ്ഞു നിർത്തുന്നത്. ഈ സങ്കൽപ്പങ്ങളൊക്കെ ഇല്യൂമിനാററ്റിയുടേതാണെന്നാണ് ആരാധകർ തള്ളുക.

സാത്താൻ സേവയുടെ ആദ്യ അടയാളങ്ങൾ മലയാളത്തിൽ കാട്ടിത്തന്നത് ജോണി വാക്കർ എന്ന സിനിമയാണ്. ജയരാജിന്റെ സംവിധാനത്തിലെത്തിയ ജോണി വാക്കറിൽ നിറയുന്നത് നിഗൂഡതകളുടെ ക്യാമറ പശ്ചാത്തലങ്ങളും പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതവുമായിരുന്നു. സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് ബ്ലാക്ക് ഷെയിഡുള്ള ഇല്യൂമിറ്റിയുടെ വ്യക്തമായ അടയാളങ്ങൾ. മയക്കുമരുന്ന് പാർട്ടികൾക്കിടയിൽ കുരുഷിൽ മെഴുക് തിരി കത്തിച്ച് ആരാധനകൾ, ഡാൻസുകൾ, തുടങ്ങി നിരവധി ബ്ലാക്ക് ഷെയിഡുകൾ ആ ചിത്രം നൽകി. പിന്നീട് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ റെയിൻ റെയിൻ കം എഗൈൻ എന്ന സിനിമ ഇതേ സാത്താൻ സേവ തന്നെ കാട്ടി തന്നു.

രക്തം കുടിക്കുന്ന നായിക, അവരിലേക്കുള്ള ആകർഷണം, തലതിരഞ്ഞ കുരിഷ്, ചുറ്റിപ്പിണയുന്ന നാഗങ്ങൾ ഇവെല്ലാം പ്രതിപാദിച്ചത് ഇല്യുമിനിറ്റി സങ്കൽപം തന്നെ. പിന്നീട് എസ്ര എന്ന ചിത്രത്തിലും യഹൂദന്മാരിലെ നരഹത്യയും നരബലിയും ആദം ജോനാൻ എന്ന ചിത്രത്തിൽ ഇതേ കറുത്തൂട്ട് കാരൂടെ ബലിയേയും പ്രതിപാദിച്ച് നിർത്തി. പിന്നീട് പൃഥ്വിയുടെ സംവിധാനത്തിൽ ലൂസിഫർ പുറത്തിറങ്ങിയപ്പോഴും ചർച്ചായായത് ഇതേ ഇല്യുമിനിറ്റി തന്നെയാണ്. പൃഥ്വി സാത്താൻ സേവകനാണോ എന്നു പോലും ഉയർന്നു കമന്റുകൾ. എന്നാൽ തിരക്കഥ എഴുതിയ മുരളി ഗോപിക്ക് നേരെ ഇതൊന്നും ഉയർന്ന് കേട്ടതുമില്ല. പക്ഷേ ഇതിും സംശയരോഗം അല്ലാതെ വസ്തുകൾ ഒന്നുമില്ല.

കേരളത്തിലെ പ്രളയം വരെ നിയന്ത്രിച്ചത് ഇലുമിനാറ്റി

യഥാർഥമായതും സാങ്കല്പികമായതുമായ നിരവധി പുരാതന നവീന സംഘടനകൾക്കു നൽകിവരുന്ന പേരാണ് ഇലുമിനാറ്റി. illuminatus എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് illuminati ഉണ്ടായത്. Enlighted അഥവാ വെളിച്ചപ്പെട്ടത് എന്നർഥം. ലോകത്തെ രഹസ്യമായി നിയന്ത്രിക്കുന്ന സംഘടനയാണ് ഇലുമിനാറ്റി എന്നാണ് പൊതുവിലുള്ള ധാരണ്.

ഇല്യൂമിനാറ്റികൾക്ക് കൃത്യമായ ഒരു നിർവചനം നൽകാൻ ഇതുവരെ ആർക്കും ആയിട്ടില്ല എന്നതാണ് ഒരു വസ്തുത. ലോകത്തിലെ സകലതും ഇല്യൂമിനാറ്റിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ലോകം നിയന്ത്രിക്കാൻ കഴിവുള്ളവർ, ലോകബാങ്കിനെ നിയന്ത്രിക്കാൻ കഴിവുള്ളവർ, യുദ്ധത്തിന്റെ വിഗതികൾ നിയന്ത്രിക്കുന്നുവർ, ലോക പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നവർ എന്നുവേണ്ട മനുഷ്യന്റെ നിത്യജീവിതത്തിൽ ഇവർ സ്വാധീനിക്കാത്ത മേഖലകൾ ഒന്നുമില്ല...

ലോകത്തെവിടെയോ മറഞ്ഞിരുന്നുകൊണ്ട് പ്രപഞ്ചത്തിന്റെ ഗതിനിയന്ത്രിക്കുന്ന നിഗൂഢശക്തി. അതാണ് ഒറ്റവാക്കിൽ നൽകാവുന്ന നിർവചനം. എന്നാൽ ഇക്കൂട്ടർ എത്രപേരുണ്ടെന്നോ അവർ എവിടെയൊക്കെയാണെന്നോ ആർക്കും അറിയില്ല. എന്നാൽ പല മേഖലകളിലുള്ളവർ തങ്ങളുടെ ചിന്താശീലത്തിനനുസരിച്ച് ഇലുമിനാറ്റികളെ കുറിച്ച് അഭിപ്രായം പറയുന്നുണ്ട്. ഇതിനെക്കുറിച്ച് എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ സി രവിചന്ദ്രൻ പറയുന്നത് ഇങ്ങനെയാണ്.'ഇങ്ങനെയൊരു ശക്തിയിൽ വിശ്വസിക്കുന്നവർ, അല്ലെങ്കിൽ ഇത്തരമൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവർ ഇങ്ങ് കൊച്ചുകേരളത്തിലും ഉണ്ടെന്നതാണ് പരമമായ സത്യം. അതിനുള്ള തെളിവാണ് ഇവിടെയുള്ള ഇല്യൂമിനാറ്റിക്കൂട്ടങ്ങൾ. ആരും മറനീക്കി പുറത്തുവരുന്നില്ലെങ്കിലും ഇത്തരമൊരു കൂട്ടായ്മയിൽ അംഗത്വമെടുത്തവർ ധാരാളമുണ്ടെന്നാണ് കേൾവി'- ഇല്യൂമിനാറ്റി വെറും കെട്ടുകഥയാണെന്ന് തെളിയിക്കുന്നതാണ് സി രവിചന്ദ്രന്റെ ഗുപ്തം എന്ന പ്രഭാഷണം.

1776-ൽ മെയ്‌ ഒന്നിന് ജർമനിയിലെ ബവേറിയ എന്ന സ്ഥലത്ത് ആദം വെയ്‌ഷോപ്റ്റ് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഈ രഹസ്യ സംഘടന തുടങ്ങിയെന്നാണ് പറയപ്പെടുന്നത്. ദശാബ്ദങ്ങൾ പഴക്കമുള്ള ഈ സംഘടന ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നു. തുടക്കത്തിൽ മതം, സമ്പന്നർ, പ്രഭുക്കൾ ഇവയൊക്കെ സമൂഹത്തിൽ ചൊലുത്തുന്ന സ്വാധീനത്തെ ചെറുക്കാനാണ് ഇല്യൂമിനാറ്റി തുടക്കത്തിൽ ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അവയുടെ ലക്ഷ്യം മാറുകയായിരുന്നു. ഒരു പരിണാമസിദ്ധാന്തം പോലെ ഇലുമിനാറ്റിയെ കാലഘട്ടത്തിനനുസരിച്ച് അനുയായികൾ പുതിയ മാനങ്ങൾ നൽകിക്കൊണ്ടിരുന്നു.

Illuminati Lucifer movie prithvi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES