മലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റേതായി 2021ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ് നിഴല്‍, നായാട്ട് എന്നിവ. തിയേറ്ററുകളില്‍ മികച്ച വിജയം നേടിമുന്നേറുന്നതിനിടയിലാണ് കോവിഡിന്റെ രണ്ടാം തരംഗം എത്തിയതും തിയേറ്ററുകള്‍ വീണ്ടും അടച്ചിട്ടതും. ഇതോടെ നെറ്റ്ഫ്‌ളിക്‌സില്‍ നായാട്ട് റിലീസ് ചെയ്തിരുന്നു.
കുഞ്ചാക്കോ ബോബനോടൊപ്പം ജോജു ജോര്‍ജും, നിമിഷ സജയനുമാണ് മാര്‍ട്ടിന്‍ പ്രകാര്‍ട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. നായാട്ടില്‍ ചാക്കോച്ചന്‍ ഏറെ സംഘര്‍ഷ ഭരിതമായ ഒരുതരത്തിലുള്ള പ്രിവിലേജുകളുമില്ലാത്ത ഒരു നായക വേഷമാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ സിനിമയുടെ ചിത്രീകരണത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബന്‍.
'' പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തിനായി ശാരീരികമായും മാനസികമായും ഏറെ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നു. പ്രൊഫഷണല്‍ വടംവലി നടക്കുന്ന സ്ഥലത്ത് പ്രഫഷണല്‍ ടീമുമായാണ് നമ്മള്‍ അത് ഷൂട്ട് ചെയ്തത്. ആ കൂട്ടത്തില്‍ ചെന്നിട്ടു ഓട് വണ്‍ ഔട്ട് ആയിട്ട് ആയി നിന്നില്ല എന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് അധ്വാനം ഉണ്ടായിട്ടുണ്ട്. ആ വടംവലി ചെയ്തു കഴിഞ്ഞു എന്റെ മുതുകും കൈയും കാലും വിരലും എല്ലാം പൊളിഞ്ഞു നാശമായി. സിനിമ മുഴുവന്‍ ഓര്‍ഡറിലാണ് ഷൂട്ട് ചെയ്തത്.
വടംവലിക്കാരുടെ വലത്തെ കൈത്തണ്ടയില്‍ മിക്കവാറും ഒരു മുറിവ് ഉണങ്ങിയ തഴമ്ബോ പാടോ ഉണ്ടാകും. തുടക്കം മുതല്‍ തന്നെ അങ്ങനത്തെ ഒരു പാട് ചെയ്തിരുന്നു. ഈ രംഗം ഷൂട്ട് ചെയ്ത കഴിഞ്ഞിട്ട് മേക്കപ്പ് തൊടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ കൈ വിണ്ടു കീറി വൃണമായി മാറി. ടോട്ടല്‍ ഡാമേജ് എന്ന അവസ്ഥയില്‍ ആയിരുന്നു ഞാന്‍'' എന്നുമാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചാക്കോച്ചന്‍ വ്യക്തമാക്കിയത്.