മലയാള സിനിമ മേഖലയിലെ താരസംഘടനയായ അമ്മയിൽ നിന്നും നടി പാർവതി തിരുവോത്ത് രാജി സമർപ്പിച്ച് കൊണ്ട് പിന്മാറിയത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം 'അമ്മ സംഘന ചേർന്ന യോഗത്തിൽ പാർത്തയുടെ രാജി അംഗീകരിക്കുകയാണ് ഉണ്ടായത്. അതേസമയം നടൻ ബാബുരാജ് മാത്രമായിരുന്നു പാർവതിയുടെ രാജിക്കത്തില്‍ പുനഃപരിശോധന വേണമെന്നുള്ള വശ്യം ഉന്നയിച്ചതും. എന്നാൽ ഇത് ഇത് തിരസ്കരിച്ചുകൊണ്ട് രാജി അംഗീകരിക്കുകയായിരുന്നു സംഘടന.
'അറിവും വിവേകവുമുള്ള നടിമാരാണ് പാര്‍വതിയും, പദ്മപ്രിയയും. രമ്യ നമ്ബീശനും. 'അമ്മ'യുടെ വൈസ് പ്രസിഡന്റാവാന്‍ യോഗ്യതയുള്ള നടിയാണ് പാര്‍വതി. അവര്‍ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാര്‍വതിയുടെ രാജിയുമായി ബന്ധപ്പെട്ട ചര്‍ച്ച ഉണ്ടായപ്പോള്‍, അവരുടെ ഭാഗം കേള്‍ക്കുവാനുള്ള വേദിയൊരുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനയില്‍ ആണ്‍മേല്‍ക്കോയ്മയൊന്നുമില്ല. എത്രയോ പെണ്‍കുട്ടികള്‍ ഇപ്പോള്‍ സംഘടനയില്‍ ഉണ്ട്. അവര്‍ക്കൊന്നും പരാതികള്‍ ഇല്ലല്ലോ. പിന്നെ, സംഘടനയില്‍ നിന്നും പുറത്ത് നില്‍ക്കുന്നവര്‍ക്ക് സിനിമകള്‍ ഇല്ലെന്ന് പറയുന്നതും വാസ്തവമല്ല. പാര്‍വതി എത്രയോ നല്ല സിനിമകളില്‍ അഭിനയിക്കുന്നു. സംഘടനയില്‍ നില്ക്കുന്നവര് ഒരുപാടു സിനിമകള്‍ ചെയ്യുന്നുണ്ടോ? സിനിമ അഭിനയവും സംഘടനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. പിന്നെ പാരകളൊക്കെ എവിടെയായാലും ഉണ്ടാകും.
പ്രശ്നങ്ങളും വിഷമങ്ങളും ഇല്ലാത്തവരായി ആരുമില്ല. പരിഹരിക്കുവാന്‍ സാധിക്കുന്ന പ്രശ്നങ്ങള്‍ നമ്മള് പരിഹരിച്ചിട്ടുണ്ട്. പിന്നെ ഇടവേള ബാബുവിന്റെ പ്രശ്നം വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചിരുന്നു. അയാള്‍ നടിയെക്കുറിച്ച് മോശമായി പറഞ്ഞതല്ല, സിനിമയിലെ കഥാപാത്രത്തെ ഉദ്ദേശിച്ചു പറഞ്ഞത് ആളുകള്‍ വളച്ചൊടിച്ചതാണ് എന്നും ബാബുരാജ് പറഞ്ഞു.