ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമ പ്രേമികളുടെ താരമാണ് അലൻസിർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഹെവന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി അലന്‍സിയറും സുരാജും നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഞങ്ങളുടെ നാട്ടിലൊരു ധ്യാനം നടക്കുകയായിരുന്നു. അതും എന്റെ സ്വന്തം ഇടവകയില്‍ വെച്ച്. പാതിരി എന്ന് പറയുന്ന വാക്കിന്റെ അര്‍ത്ഥം പ്രീസ്റ്റ്, പുരോഹിതന്‍ എന്നൊക്കെയാണ് . പക്ഷെ, പാതിരിയെന്നാല്‍ പതുങ്ങിയിരിക്കുന്ന ആളാണ്. മിടുക്കനാണ്, മാളത്തില്‍ പതുങ്ങിയിരിക്കുന്ന പാമ്പാണ് പാതിരി. അദ്ദേഹത്തിന്റെ ളോഹക്കുള്ളില്‍ ഒരു അദ്ദേഹം പതുങ്ങിയിരിപ്പുണ്ട്.
പാതിരി വന്ന് ഇടവകയില്‍ ധ്യാനപ്രസംഗമൊക്കെ നടത്തി. ധ്യാനത്തിനിടയില്‍ ് ഇദ്ദേഹം ‘അത്ഭുത രോഗശാന്തി’ നാട്ടുകാര്‍ക്കൊക്കെ നല്‍കി. പലര്‍ക്കും രോഗശാന്തിയുണ്ടായി എന്ന് പറയുന്നു. പക്ഷെ എന്റെ മാനസികരോഗം മാത്രം മാറിയില്ല. അതുകൊണ്ട് ഞാന്‍ നേരെ ധ്യാനം നടക്കുന്ന സ്ഥലത്തേക്ക് പോയി,” അലന്‍സിയര്‍ പറഞ്ഞു.
വീട്ടില്‍ നിന്ന് എടുത്തുകൊണ്ട് വന്ന ഒരു ചൂല് എന്റെ പിറകില്‍ കയ്യിലുണ്ട്. രണ്ട് മക്കളോടും എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു, പിള്ളേര് കുട്ടികളായിരുന്നു പക്ഷെ ഭാര്യ സമ്മതിച്ചില്ല. അല്ലെങ്കില്‍ അവന്മാര്‍ക്കും 10,000 രൂപ ശിക്ഷ കിട്ടിയേനെ, 30,000 രൂപ പോയേനെ. ഇന്നും ഞാനത് കൊടുത്തിട്ടില്ല.അലന്‍സിയര്‍ പറഞ്ഞു.